തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ടെങ്കിലും തീരുമാനമായില്ല. എന്നാൽ സംഗമത്തിൽ പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കണമെന്നാണ് ഇന്നലെ രാത്രി ചേർന്ന യുഡിഎഫ് ഓൺലൈൻ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. നിലപാട് പ്രഖ്യാപിക്കാന്‍ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവിന്‍റെ പത്രസമ്മേളനം നടക്കും. അയ്യപ്പ സംഗമത്തിൽ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. അതേസമയം, എൻഎസ്‌എസ്‌ പങ്കെടുക്കുന്നതാണ് മുന്നണിയെ കുഴക്കുകയാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്‍. പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. എന്നാൽ വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു.