തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോള്‍ ഉയർന്നുവരുന്നത്. ഉടനടി തന്നെ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.

സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്ന് പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്‍റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകള്‍ പോലും വരാതിരിക്കാന്‍ ഇനി ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്.