ബംഗളൂരു: പിജി ഹോസ്റ്റലില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു (37) ആണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് യുവതി. ഒരേ പിജി കെട്ടിടത്തിൽ താമസിച്ചിരുന്ന പ്രതി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ യുവതിയുടെ മുറിയുടെ മുന്നിലെത്തി കോളിംഗ് ബെല്ലടിച്ചു. സുഹൃത്താണെന്ന് കരുതി വാതില്‍ തുറന്ന യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അകത്തുകയറി വാതിൽ അടയ്ക്കുകയുമായിരുന്നു.

തുടർന്ന് കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും നിലത്തുവീണ യുവതിയെ വിവസ്ത്രയാക്കി മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. യുവതി ഇതിനു വിസമ്മതിച്ചതോടെ കൊല്ലുമെന്നും അതിനുശേഷം താന്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി.

തുടർന്ന് 70,000 രൂപ ആവശ്യപ്പെട്ട പ്രതി ബലമായി യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴി 14,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ചു. സംഭവം പുറത്ത് അറിയിച്ചാൽ നഗ്നദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിക്കെതിരേയും പിജി നടത്തിപ്പുകാര്‍ക്കെതിരേയും പ്രതിയായ സായ് ബാബുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ രണ്ടുമാസമായി അടുപ്പത്തിലാണെന്നും യുവതിയുമായി വഴക്കുണ്ടായശേഷം താന്‍ പുറത്തുപോയി തിരികെയെത്തിയപ്പോൾ പിജി നടത്തിപ്പുകാരായ ശിവ, പ്രദീപ് എന്നിവരും മറ്റു മൂന്നുപേരും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നുമാണ് പരാതി.