പെര്‍ത്ത്: മഴയെ തുടർന്ന് ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പയിലെ ആദ്യ മത്സരം നിർത്തിവച്ചു. മത്സരം തുടങ്ങി ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. തുടർന്ന് 49 ഓവറാക്കി മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീടും മഴയെത്തുകയായിരുന്നു.

കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സോടെ അക്സര്‍ പട്ടേലും ആറ് റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. രോഹിത് ശര്‍മ (എട്ട്), വിരാട് കോഹ് ലി (0), ശുഭ്മാന്‍ ഗില്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഓസ്ട്രേലിയ്ക്കായി ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.