Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും പാചകവും അവൾക്ക് പിടിച്ചുനിൽക്കാനുള്ള ബലമായി. കുറേപ്പേർക്കു തൊഴിൽ നൽകി.., പുരസ്കാരങ്ങൾ തേടിയെത്തി... അന്താരാഷ്ട്ര വനിതാദിനത്തിൽ, ഒന്നുമില്ലായ്മയിൽനിന്ന് കഠിന പ്രയ്തനത്തിലൂടെ ജീവിതം സാർഥകമാക്കിയ തൃശൂർ മതിലകം സ്വദേശിനി ബീനയെക്കുറിച്ച് അറിയാം..
20 വർഷമായി അസുഖബാധിതനായി കിടപ്പിലായ അച്ഛൻ, രോഗിയായ അമ്മ. പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾ. ഇവരെയെല്ലാം നോക്കി കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് വീട്ടിലെ ഏക വരുമാനക്കാരനായ ഭർത്താവ് പാർക്കിൻസണ്‍സ് ബാധിച്ച് സൗദിയിൽനിന്നും തിരികെയെത്തുന്നത്. ഇടതുവശംതളർന്ന് വിറയ്ക്കുന്ന കൈകളോടെ തന്റെ പ്രിയതമനെ കണ്ടപ്പോൾ ആ 36 കാരി ഒന്ന് അന്ധാളിച്ചു. പക്ഷേ, വിധിക്കു കീഴടങ്ങാതെ സർവശക്തിയുമെടുത്ത് അവളതിനെ അതിജീവിച്ചു, കൃഷിയിലൂടെ...കാറ്ററിംഗിലൂടെ..
സ്വപ്നങ്ങളോടെ കുടുംബജീവിതത്തിലേക്ക്
ക്ഷീരകർഷകനായ കൊടുങ്ങല്ലൂർ മേത്തല അത്താണി പനപ്പറന്പിൽ കുഞ്ഞുവേലായിയുടെയും ശാന്തയുടെയും മൂത്തമകളായ ബീന കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളി ലെ പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഏതൊരു ഗ്രാ മീണ പെണ്‍കുട്ടിയുടെയും പോലെ ഒരുപാട് സ്വപ്നങ്ങളോടെയാണു വിവാഹജീവിതത്തിലേക്കു കാലെടുത്തുവച്ചത്. അങ്ങനെയാണ് 22-ാം വയസിൽ മതിലകം പുതിയകാവ് പുന്നക്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യയാകുന്നത്. അപ്പോഴേ ഭർതൃപിതാവ് രോഗിയായിരുന്നു, പിന്നീട് അമ്മയും. അധികം വൈകാതെ രണ്ടു മക്കൾ- കാവ്യയും നവ്യയും. രോഗം, മരുന്ന് കുട്ടികളുടെ പഠനം ചെലവുകളങ്ങനെ കൂടി. വരവും ചെലവും തമ്മിൽ രണ്ടറ്റം കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ചെത്തുതൊഴിലാളിയായിരുന്ന സഹദേവൻ സൗദിയിലെ ദമാമിലേക്കു പറന്നത്.
ഇരുൾ പരത്തിയ പാർക്കിൻസണ്‍സ്
ഗൾഫിൽ നാലഞ്ചുവർഷം ജോലി ചെയ്തപ്പോഴാണ് 45-ാം വയസിൽ അശനിപാതംപോലെ സഹദേവന് പാർക്കിൻസണ്‍സ് തുടങ്ങിയത്. പെട്ടെന്നുതന്നെ ഇടതുവശം തളരാൻ തുടങ്ങി. അങ്ങനെ നാട്ടിലേക്കു തിരിച്ചെത്തി. അപ്രതീക്ഷിതമായി ഭർത്താവിനുണ്ടായ അസുഖം ബീനയുടെ ജീവിതത്തിൽ വലിയൊരു ചോദ്യചിഹ്നമായി. തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം നാട്ടിലെത്തി. അപ്പോഴേക്കും പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടാൻ അവൾ മനസിലൊരു തീരുമാനമെടുത്തിരുന്നു.
താങ്ങായി അയൽവാസി അധ്യാപിക
രോഗിയായ ഭർത്താവിനെയും അച്ഛനെയും വിട്ട് പുറത്തു ജോലിക്കു പോകാവുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബഭാരം മുഴുവൻ തന്റെ ചുമലിലായതിനാൽ വീട്ടിൽതന്നെ വരുമാനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ചായി ആലോചന. പല മാർഗങ്ങളും അന്വേഷിച്ചതിനൊടുവിലാണു കൃഷിയിലേക്കു തിരിയാമെന്നു തീരുമാനിച്ചത്. താങ്ങായി അയൽവാസിയും അധ്യാപികയുമായ സജീന ഷമ്മി ഗഫൂർ എത്തി. തന്റെ 33 സെന്റിലും ടീച്ചറുടെ ഒരു ഏക്കർ പറന്പിലും കൃഷി ആരംഭിച്ചു. ആദ്യം അടുക്കളത്തോട്ടം. പിന്നെ വ്യാപകമായ രീതിയിൽ ജൈവകൃഷി.
മിനിയും ജമീലയും
അടുക്കളത്തോട്ടമായിരുന്നു ആദ്യ പ്രൊജക്ട്. പച്ചമുളകും ചീരയും നല്ല വരുമാനം നേടിത്തന്നു. പിന്നീട് സീസണനുസരിച്ച് തക്കാളി, വെണ്ട, വഴുതന, മഞ്ഞൾ, ഇഞ്ചി, മത്ത, കുന്പളം, വെള്ളരി, പയർ, അമര, കൂർക്ക തുടങ്ങി വിവിധയിനം കൃഷികൾ. ഇതോടെ കുടുംബശ്രീയിലും സജീവമായി. ഇതിന്റെ സെക്രട്ടറിയായി. ഇതിനിടയിലാണു മിനി സജീവനും ജമീല വാവുണ്ണിയും സഹായഹസ്തവുമായി എത്തുന്നത്. അവരെയും കൂടെക്കൂട്ടി. പിന്നെ ഒത്തൊരുമിച്ച് കഠിന പ്രയത്നം. സജീവന് ഓട്ടോറിക്ഷയായതിനാൽ സാധനങ്ങൾ വിൽക്കാനും എവിടെ എത്തിക്കാനും സൗകര്യമായി.
പ്രതിഭ മഞ്ഞളും ഇഞ്ചിയും നെല്ലും
ഉയർന്ന പ്രതിരോധ ശേഷിയുള്ളതും കുർക്കുമിൻ ധാരാളമുള്ളതുമായ "പ്രതിഭ' മഞ്ഞളാണ് അരയേക്കറിൽ കൃഷി ചെയ്തത്. നല്ല വിളവു ലഭിച്ചു. ഉണങ്ങിയ മഞ്ഞൾ പൊടിയാക്കി കിലോയ്ക്ക് 400 രൂപ നിരക്കിലാണ് കൊടുത്തിരുന്നത്. നാടൻ, ബ്രസീലിയൻ ഇനങ്ങളാണ് ഇഞ്ചിയിൽ കൃഷി ചെയ്തത്. ഇതും നല്ല വിളവു തന്നു, കിലോയ്ക്ക് 100 രൂപ. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ കനകമണി, രക്തശാലി നെൽവിത്തുകൾ കൃഷി ചെയ്തു.
പച്ചക്കറി വിത്തു പാക്കറ്റ്
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം സമൂഹത്തിൽ വ്യാപകമായതോടെ വിവാഹത്തിനു തങ്ങളെ വിഷ് ചെയ്യാനെത്തുന്നവർക്ക് വധൂവരന്മാർ താങ്ക്സ് കാർഡും മിഠായിയും കൊടുക്കുന്നതിനുപകരം പച്ചക്കറി വിത്തു പാക്കറ്റുകൾ കൊടുക്കുന്ന രീതി തീരദേശ മേഖലയിൽ പലരും അവലംബിക്കാൻ തുടങ്ങി. ഇതോടെ ആയിരവും രണ്ടായിരവും വിത്തുപാക്കറ്റുകൾ ചെലവായിത്തുടങ്ങി. ചീര, പച്ചമുളക്, വെണ്ട, വഴുതന, മത്ത, കുന്പളം എന്നിവയുടെ വിത്തുകളടങ്ങിയതായിരുന്നു പത്തുരൂപയുടെ ഈ പാക്കറ്റ്. പച്ചച്ചാണക വെള്ളത്തിൽ മുക്കി തണലിലിട്ട് ഉണക്കിയ വിത്തുകളായിരുന്നതിനാൽ ഇവ നല്ല മുളയെടുക്കാനും ഇടയായി.
താറാവും കോഴിയും ആടും പിന്നെ മത്സ്യവും
ഇതിനിടയിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന് 70 രൂപ നിരക്കിൽ 100 താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി. മുട്ട കഴിയുന്പോൾ ഇവയെ ഇറച്ചിക്കായി ഉപയോഗിച്ചു. കിലോക്ക് 220 രൂപ നിരക്കിൽ വില്പനയും നടത്തി. നാടൻ കോഴിയും വിത്രീ ഇനത്തിൽ പെട്ട കോഴികൃഷിയും പരീക്ഷിച്ചു. ഹൈബ്രീഡ് ഇനത്തിൽപെട്ട കരിപ്പിടി (അനാബസ്), നട്ടർ എന്നിവയെയും വളർത്തി. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ "മത്സ്യസമൃദ്ധി’ പ്രോജക്ടിലും അംഗമായിരുന്നു.
കൂടാതെ നാടൻ മലബാറി ക്രോസ് ഇനത്തിൽപെട്ട ആടിനെയും വളർത്തി. മൂന്നുവർഷത്തിനുശേഷം കാറ്ററിംഗ് തുടങ്ങിയപ്പോൾ സ്ഥലപരിമിതിമൂലം ഈ കൃഷികൾ നിറുത്തിയെങ്കിലും ആടുകൾ രണ്ടെണ്ണം ഇപ്പോഴുമുണ്ട്.
ബീനാസ് കാറ്ററിംഗ്
നല്ലൊരു പാചകക്കാരിയും പലഹാരപ്പണിക്കാരിയുമായതിനാൽ ആദ്യം ഉണ്ണിയപ്പം, എള്ളുണ്ട എന്നിവ ഉണ്ടാക്കിയതിനു വൻ ഡിമാൻഡ് ലഭിച്ചു. പിന്നീട് പാലപ്പം, പത്തിരി. ജമീലയ്ക്കും മിനിക്കും ഇതിൽ നല്ല വൈഭവമുണ്ടായിരുന്നു.അതിനാൽ അതും വൻ വിജയമായി. പതിയെ ബീനാസ് കാറ്ററിംഗ് എന്ന പേരിൽ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. തുടർന്ന് പച്ചക്കറി സദ്യ ചെയ്യാൻ തുടങ്ങി. അധികം വൈകാതെ ചിക്കൻ ബിരിയാണി, ബീഫ് ഫ്രൈ ഉൾപ്പെടെയുള്ള നോണ്‍ വിഭവങ്ങളുടെ സദ്യയും. ഇപ്പോൾ 500 ഉം 1000വും പേർക്കുള്ള വിവാഹസദ്യയുൾപ്പെടെ ചെയ്യുന്നുണ്ട് ബീനയും കൂട്ടരും.
കൂടാതെ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറ് സ്കൂളിലെയും മതിലകം പഞ്ചായത്തിലെ ഒരു സ്കൂളിലെയും 550 കുട്ടികൾക്ക് പ്രതിദിനം പ്രാതൽ ഉണ്ടാക്കി നൽകുന്നത് ഇവരാണ്. ഒരു കുട്ടിക്ക് 11 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇഡ്ഡലി, സാന്പാർ, ചട്ട്ണി അല്ലെങ്കിൽ പത്തിരി - കുറുമക്കറി അതുമല്ലെങ്കിൽ വെള്ളേപ്പം - കടലക്കറി, നൂലപ്പം - മസാലക്കറി, ചപ്പാത്തി - കൊള്ളിക്കറി എന്നിങ്ങനെ മാറിമാറി നൽകും. ഏതായാലും 11 രൂപ മാത്രം. ഇത് ഇപ്പോഴും വിജയകരമായി തുടരുന്നു.
അവാർഡുകളുടെ തോഴി
2014-15ൽ സംസ്ഥാന സർക്കാരിന്റെ "കർഷകതിലകം’ സ്പെഷൽ ജൂറി അവാർഡാണ് ആദ്യം ലഭിച്ചത്. പിറ്റേവർഷം സരോജനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം. 55,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഈ അവാർഡ് സമ്മാനിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.
തൊടുപുഴ കാർഷികമേളയുടെ ഭാഗമായി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ "കർഷകതിലകം' അവാർഡും അതേവർഷംതന്നെ കിട്ടി. മുൻമന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അന്നത്തെ ഗവർണർ പി.സദാശിവമാണ് രണ്ടുലക്ഷം രൂപയുടെ പുരസ്കാരം സമ്മാനിച്ചത്. 16-17 കാലഘട്ടത്തിൽ 25,000 രൂപയുടെ കതിർ അവാർഡ് നടൻ മമ്മൂട്ടിയും ക്ലബ് എഫ് എമ്മിന്റെ അവാർഡ് മന്ത്രി സുനിൽകുമാറും സമ്മാനിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അവാർഡുകൾ.
അനുഭവങ്ങൾ പങ്കുവച്ചും ക്ലാസുകളെടുത്തും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കോട്ടയം യൂണിവേഴ്സിറ്റി കാന്പസിലും കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിലും സ്ഥിരമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്.
യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 2018-ൽ നടന്ന ആഗോള ജൈവകൃഷി സംഗമത്തിലും ബീന തന്റെ അനുഭവങ്ങൾ പങ്കുവച്ചു. കുടുംബശ്രീ യൂണിറ്റുകളിലും വനിതാ ശാക്തീകരണ പരിപാടികളിലും കർഷകദിന, വനിതാദിന പരിപാടികളിലുമെല്ലാം തന്റെ പ്രായോഗിക പാഠങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് മറ്റുള്ളവർക്കു പ്രചോദനമാവുകയാണ് ഈ 47 കാരി.
കൃഷിഭവനും കുടുംബശ്രീയും പിന്നെ ബാങ്കുകളും
മതിലകം കൃഷിഭവന്റെ സന്പൂർണ പിന്തുണയുണ്ട് ഇവർക്ക്. എന്തു സ്കീമുണ്ടായാലും ഇവരെ അറിയിക്കുകയും സബ്സിഡികൾ നൽകുകയും ചെയ്യും. കൂടാതെ, കുടുംബശ്രീ പലിശരഹിത വായ്പ നൽകി പിന്തുണയേകുന്നു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കും ഫെഡറൽ ബാങ്കിന്റെ മതിലകം ബ്രാഞ്ചും കാർഷിക ലോണുകൾ നൽകി ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
നടുക്കടലിൽനിന്ന് പച്ചത്തുരുത്തിലേക്ക്
അരക്ഷിതാവസ്ഥയുടെ നിലയില്ലാക്കയത്തിൽനിന്നു പ്രത്യാശയുടെ പച്ചത്തുരുത്തിലണഞ്ഞിരിക്കുകയാണ് ബീന. അച്ഛൻ നാലുവർഷംമുന്പും അമ്മ മൂന്നുവർഷം മുന്‍പും മരിച്ചു. മൂത്തമകൾ കാവ്യയെ മാന്യമായി വിവാഹം ചെയ്തയച്ചു; അവൾക്കൊരു കുഞ്ഞുമായി. രണ്ടാമത്തെ മകൾ മാള കാർമൽ കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രിക്കു പഠിക്കുന്നു. ഭർത്താവിനാണെങ്കിൽ വലതുവശത്തുകൂടി പാർക്കിൻസണ്‍സ് തുടങ്ങിയെങ്കിലും എഴുന്നേറ്റ് നടക്കാനാകും. പല്ലുതേയ് ക്കാനും കുളിക്കാനുമെല്ലാം സഹായം വേണമെന്നു മാത്രം.
"ഒന്നുമില്ലായ്മയിൽനിന്നാണ് ഇതൊക്കെയുണ്ടായത്. മറ്റേതു ജോലിക്കുപോയാലും ഇതൊന്നും നടക്കില്ലായിരുന്നു; കൃഷിയാണ് എന്നെ രക്ഷിച്ചത്. ഇപ്പോൾ കാറ്ററിംഗും’ . സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് ആർജവത്തിന്റെ ആൾരൂപമായ ഈ വീട്ടമ്മ പറഞ്ഞു.
സെബി മാളിയേക്കൽ
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
അരുത് അങ്ങനെ പോകരുത്!!
കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർ
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ
ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖ
മലയാളത്തിന്റെ സ്വന്തം വർമ്മാജി
വർഷം 1992
മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിന
ഒരേയൊരു ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്!
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ
Latest News
കുന്നംകുളം നഗരത്തിൽ വൻ തീപിടിത്തം
ചെങ്കോട്ടയിലെ "കൊടി' വിവാദം; ദീപ് സിദ്ധുവിനെ തള്ളി സണ്ണി ഡിയോൾ
ഇരുട്ടടി വീണ്ടും; സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു
രണ്ട് പതിറ്റാണ്ട് പാക്കിസ്ഥാൻ ജയിലിൽ; കാത്തിരിപ്പിനൊടുവിൽ ജന്മനാട്ടിൽ തിരികെയെത്തി ഹസീന ബീഗം
അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയുടെ ശിക്ഷ ഇന്ന് പൂർത്തിയാകും
Latest News
കുന്നംകുളം നഗരത്തിൽ വൻ തീപിടിത്തം
ചെങ്കോട്ടയിലെ "കൊടി' വിവാദം; ദീപ് സിദ്ധുവിനെ തള്ളി സണ്ണി ഡിയോൾ
ഇരുട്ടടി വീണ്ടും; സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു
രണ്ട് പതിറ്റാണ്ട് പാക്കിസ്ഥാൻ ജയിലിൽ; കാത്തിരിപ്പിനൊടുവിൽ ജന്മനാട്ടിൽ തിരികെയെത്തി ഹസീന ബീഗം
അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയുടെ ശിക്ഷ ഇന്ന് പൂർത്തിയാകും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top