Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയതിനുള്ള രണ്ടാം സ്ഥാനം ഈ ചിത്രത്തിനുണ്ട്. ബെസ്റ്റ് മോഷൻ പിക്ചറിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുള്ള ഈ ചിത്രത്തിന് രണ്ട് ഓസ്കർ അവാർഡുകളും ലഭിച്ചു.
വില്യം ഷേക്സ്പിയറുടെ പ്രസിദ്ധമായ ‘ഹാംലെറ്റ്’ എന്ന നാടകത്തിൽനിന്നു പ്രചോദനം സ്വീകരിച്ചാണ് ഈ കാർട്ടൂണ്‍ ചിത്രത്തിന്റെ കഥ ആവിഷ്കരിച്ചിരിക്കുന്നത്. കഥയിലെ നായകൻ സിന്‍പ എന്ന പേരിലുള്ള ഒരു സിംഹക്കുട്ടിയാണ്. കാട്ടിലെ രാജാവായി ഭരണം നടത്തുന്നത് സിന്പയുടെ പിതാവായ മുഫാസ സിംഹവും.
മുഫാസ രാജാവായി ഭരണം നടത്തുന്നതിൽ ഏറെ അതൃപ്തനാണു മുഫാസയുടെ സഹോദരനായ സ്കാർ എന്ന സിംഹം. കാട്ടുനായ്ക്കളുടെ സഹായത്തോടെ മുഫാസയെ വധിച്ചു സ്കാർ അധികാരം പിടിച്ചെടുത്തു. അതിനുശേഷം മുഫാസയുടെ മരണത്തിന്റെ ഉത്തരവാദി സിന്‍പ ആണെന്നു സ്കാർ അവനെ പറഞ്ഞു ബോധ്യപ്പെടുത്തി.
അതിനുശേഷം ജീവൻ വേണമെങ്കിൽ നാടുവിട്ടോളാൻ സ്കാർ കല്പിച്ചു. സിന്‍പ നാടുവിടുന്പോൾ അവനെ വധിക്കാൻ കാട്ടുനായ്ക്കളെ സ്കാർ മുൻകൂർ ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും അവരുടെ കെണിയിൽ വീഴാതെ സിന്‍പ മറ്റൊരു പ്രദേശത്തു ചെന്നെത്തി. അവിടെ സിന്‍പ കണ്ടെത്തിയ രണ്ടു കൂട്ടുകാരായിരുന്നു പൂന്പ എന്ന കാട്ടുപന്നിയും ടൈമണ്‍ എന്ന കുഞ്ഞിക്കീരിയും.
ഈ രണ്ടു കൂട്ടുകാരുടെയും സഹായത്തോടെ സിന്‍പ വളർന്നു വലുതായി. അങ്ങനെയിരിക്കുന്പോഴാണ് പണ്ട് സിന്പയുടെ കളിക്കൂട്ടുകാരിയായിരുന്ന നാള എന്ന സിംഹി ഇരതേടി സിന്‍പ വസിക്കുന്ന കാട്ടിലെത്തിയത്. പരസ്പരം തിരിച്ചറിഞ്ഞ അവർ അനുരാഗബദ്ധരായി. സിന്‍പ സ്വന്തം കാട്ടിലേക്കു പോകണമെന്നും അവിടെയെത്തി തനിക്കർഹമായ രാജാധികാരം പിടിച്ചെടുക്കണമെന്നും അവൾ ഉപദേശിച്ചു. മാത്രമല്ല, കാട്ടിലെ മൃഗങ്ങളുടെ സംരക്ഷണത്തിനു സിന്പയുടെ സേവനം അത്യാവശ്യമായി വന്നിരിക്കുകയാണെന്നും അവൾ വാദിച്ചു.
നാളയുടെയും പൂന്പയുടെയും ടൈമണിന്റെയും നിർബന്ധത്തിനു വഴങ്ങി സിന്‍പ തന്റെ സ്വന്തം കാട്ടിൽ തിരിച്ചെത്തി. തന്റെ പിതാവിനെ തന്ത്രപൂർവം കൊലചെയ്ത സ്കാർ എന്ന പിതൃസഹോദരനെ സിന്‍പ യുദ്ധത്തിൽ തോല്പിച്ചു. എങ്കിലും സിന്‍പ സ്കാറിനോട് കരുണ കാണിച്ചു സ്കാറിനെ കൊന്നില്ല. പകരം നാടുവിട്ടോടിക്കൊള്ളാൻ സിന്‍പ കല്പിച്ചു.
പക്ഷേ, അതിനു തയാറാകാതെ സ്കാർ വീണ്ടും യുദ്ധത്തിനു മുതിരുകയാണു ചെയ്തത്. അങ്ങനെയാണു സ്കാറിനെ സിന്‍പ പാറമുകളിൽനിന്നു താഴേക്കു തള്ളിയിട്ടത്. ആ വീഴ്ചയെ സ്കാർ അതിജീവിച്ചെങ്കിലും കാട്ടുനായ്ക്കൾ സ്കാറിനെ വകവരുത്തി. അതേത്തുടർന്നു സിന്‍പ അധികാരമേറ്റു രാജാവായി. നാള രാജ്ഞിയും. അവർക്കൊരു സിംഹക്കുട്ടി പിറന്നു. അങ്ങനെ ജീവിതചക്രം മുന്നോട്ടുപോകുന്നതോടെ കഥ തീരുന്നു.
കാഴ്ചക്കാർ കൗതുകപൂർവം കണ്ടിരിക്കുന്ന ഈ കാർട്ടൂണ്‍ സിനിമയ്ക്ക് ഏറ്റവും നല്ല സംഗീതത്തിനുള്ള ഓസ്കർ അവാർഡ് നേടിക്കൊടുത്ത ഗാനമാണ് ‘ഹക്കുണ മറ്റാറ്റ.’ പ്രാണരക്ഷാർഥം സ്വന്തം കാടുവിട്ട് മറ്റൊരു കാട്ടിലെത്തിയ സിന്‍പ അവിടെ കണ്ടെത്തിയ കളിക്കൂട്ടുകാരായിരുന്നല്ലോ പൂന്പയും ടൈമണും. അവരുമായി കൂട്ടുചേർന്നു സിന്‍പ പാടുന്ന ഗാനമാണിത്.
പൂന്പയും ടൈമണും പിന്തുടരുന്ന ആപ്തവാക്യമാണ് ഹക്കുണ മറ്റാറ്റ. കിഴക്കൻ ആഫ്രിക്കയിലെ സ്വാഹിളി എന്ന ഭാഷയിലുള്ള ഈ വാക്കുകളുടെ അർഥം ഒന്നിനെക്കുറിച്ചും ഒരു ആശങ്കയും വേണ്ട എന്നാണ്. ഒരു കാര്യത്തെക്കുറിച്ചും ആകുലചിന്തയില്ലാതെ ഭയരഹിതരായി ജീവിക്കാനാണ് പൂന്പയുടെയും ടൈമണിന്റെയും പരിശ്രമം. ഈ പാത പിന്തുടരാനാണ് അവർ സിന്പയെ പ്രേരിപ്പിക്കുന്നതും. അങ്ങനെ ജീവിക്കാൻ സിന്‍പ ശ്രമിക്കുന്നുമുണ്ട്.
പക്ഷേ, പ്രായോഗികമായ കാര്യമാണോ അത്? ഒരു ആകുലചിന്തയുമില്ലാതെ സിന്‍പ നടക്കുന്പോഴാണ് സ്വന്തം കാട്ടിൽ തിരിച്ചെത്തി രാജാധികാരം തിരിച്ചുപിടിക്കാൻ നാള എന്ന കളിക്കൂട്ടുകാരി സിന്പയോട് ആവശ്യപ്പെട്ടത്. ഒന്നിനെക്കുറിച്ചും ആകുലചിന്തകൂടാതെ നടന്നിരുന്ന സിന്പയ്ക്ക് അതു ചിന്തിക്കാൻപോലും സാധ്യമായിരുന്നില്ല.
എന്നാൽ, ആകുലചിന്ത കൂടാതെ ജീവിക്കാൻവേണ്ടി ജീവിതത്തിൽനിന്ന് ഒളിച്ചോടുന്നതു ശരിയല്ലെന്നു സിന്പയ്ക്ക് ബോധ്യംവന്നു. അങ്ങനെയാണ് പ്രതിബന്ധങ്ങൾ മുന്നിൽ കണ്ടിട്ടും തന്റെ കടമ നിർവഹിക്കാൻ സ്വന്തം കാട്ടിലേക്കു മടങ്ങിയത്.
ഒന്നിനെക്കുറിച്ചും ആകുലചിന്തകൂടാതെ ജീവിക്കാൻ സാധിച്ചാൽ അത് നല്ലകാര്യംതന്നെ. എന്നാൽ, ജീവിതത്തിലെ കടമകൾ വിസ്മരിച്ചുകൊണ്ടാണ് അങ്ങനെ ജീവിക്കുന്നതെങ്കിൽ വലിയ അബദ്ധംതന്നെ. അങ്ങനെ ചെയ്യുന്നവർ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരാണെന്നതിൽ സംശയം വേണ്ട.
സിന്പയെ സംബന്ധിച്ചിടത്തോളം അവന്റെ ബാല്യകാലം ദുഃഖപൂർണമായിരുന്നു. തന്മൂലം അതെല്ലാം മറന്ന് പുതിയ കൂട്ടുകാരോടൊപ്പം ആടിപ്പാടി നടക്കാനായിരുന്നു അവനിഷ്ടം. അപ്പോഴാണ് അവന് ഉപദേശകനായി പ്രത്യക്ഷപ്പെടുന്ന റഫീക്കി എന്ന ആൾക്കുരങ്ങ് ഇപ്രകാരം പറഞ്ഞത്, “ഭൂതകാലം നമ്മെ വേദനിപ്പിക്കാം. എന്നാൽ, ഞാൻ കാണുന്നതനുസരിച്ച്, നിനക്ക് അതിൽനിന്ന് ഓടിയൊളിക്കാനോ അല്ലെങ്കിൽ പാഠം പഠിക്കാനോ സാധിക്കും.’’
വേദനിപ്പിക്കുന്ന ഒരു ഭൂതകാലം നമുക്കുണ്ടെങ്കിൽ അതിൽനിന്ന് ഓടിയൊളിക്കാനായിരിക്കും പലപ്പോഴും നമ്മുടെ ശ്രമം. എന്നാൽ, അതല്ല ശരിയായ വഴി. റഫീക്കി സൂചിപ്പിക്കുന്നതുപോലെ, ഭൂതകാലത്തിൽനിന്നു പാഠം പഠിച്ചു മുന്നോട്ടുപോകുകയാണു നാം ചെയ്യേണ്ടത്. സിന്‍പ ചെയ്തതും അതുതന്നെയാണ്. അങ്ങനെയാണ് സിന്‍പ ജീവിതത്തിൽ വിജയം കണ്ടെത്തിയതും.
ജീവിതത്തിൽ ആകുലചിന്തകൾ ഇല്ലാതിരിക്കുന്നത് ഏറെ നല്ലത്. എന്നാൽ, ജീവിത കടമകൾ മറക്കാനുള്ള കുറുക്കുവഴിയായി അതു നാം കണ്ടാൽ നമ്മുടെ ജീവിതം പരാജയപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
കനത്ത മഴ; ഇടുക്കിയില്‍ വീട് തകര്‍ന്നു
ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; കിനാൻ ചെനായ്ക്ക് വെങ്കലം
തട്ടിപ്പ് നടന്ന ബാങ്കിന്റെ പ്രസിഡന്റ് തന്റെ ബെനാമിയല്ല, സ്ഥാപനം ഉദ്ഘാടനം ചെയ്തെന്ന ബന്ധം മാത്രം: വി.എസ്.ശിവകുമാര്‍
Latest News
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
കനത്ത മഴ; ഇടുക്കിയില്‍ വീട് തകര്‍ന്നു
ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; കിനാൻ ചെനായ്ക്ക് വെങ്കലം
തട്ടിപ്പ് നടന്ന ബാങ്കിന്റെ പ്രസിഡന്റ് തന്റെ ബെനാമിയല്ല, സ്ഥാപനം ഉദ്ഘാടനം ചെയ്തെന്ന ബന്ധം മാത്രം: വി.എസ്.ശിവകുമാര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top