Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ അഞ്ചെണ്ണം കേരള സാഹിത്യ അക്കാദമി ജോണ്‍പോളിന്റെ ആമുഖത്തോടുകൂടി 2014 ൽ പ്രകാശനം ചെയ്തു. കാവാലം നാരായണപണിക്കർ നാടക ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന പേരിൽ അവതാരിക എഴുതിയിരിക്കുന്നു.
മാത്യു ഉലകംതറ, ടി.എം. എബ്രഹാം, തോമസ് പന്തപ്ലാക്കൽ എന്നിവരുടെ ഈടുറ്റ ലേഖനങ്ങളും ഉൾചേർത്തിരിക്കുന്നു. ഈ നാടകങ്ങളുടെ കൈയെഴുത്തു പ്രതികൾ മാന്നാനം ആർകേവ്സിലും സി.എം.ഐ. സഭയുടെ കാക്കനാട്ടുള്ള കേന്ദ്ര കാര്യാലയത്തിലും സൂക്ഷിച്ചിരിക്കുന്നു. ചാവറയച്ചന്റെ ഈ കാലിത്തൊഴുത്തു നാടകങ്ങളുടെ ഇടം തേടി യാത്രചെയ്താൽ പാശ്ചാത്യ ദേശത്തുള്ള ഗ്രീസിൽ ചെന്നുനില്ക്കും. ആരംഭകൻ ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തീയോക്രീറ്റസ് ആയിരുന്നു.
ഗ്രാമീണ പശ്ചാത്തലവും പ്രകൃതിയുടെ ശാലീനതയും ഇടയ ജീവിതവുമായിരുന്നു ഇടയ ഗാനങ്ങളുടെ (shepherd songs)യെല്ലാം പശ്ചാത്തലം. ബി.സി. എഴുപതുകളിൽ ഇറ്റലിയിൽ ബ്രിൻഡിസിയിൽ ജീവിച്ചിരുന്ന വീർജിലിന്റെ കാലത്ത് ഈ സാഹിത്യശാഖ ഏറെ പ്രചാരത്തിലായി.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങളിലെ രംഗാവിഷ്കാരപ്രമേയങ്ങൾ യേശു ക്രിസ്തുവിന്റെ ജനനവും ആട്ടിടയന്മാരുടെ ജീവിതവുമായിരുന്നു.
രക്ഷകനെ പ്രത്യാശയോടുകൂടി കാത്തിരിക്കുന്ന ഇടയസമൂഹം വിശുദ്ധ ചാവറയച്ചന്റെ ഇടയനാടകങ്ങളിലെല്ലാം കാണാം. ഗ്രീസിലും ഇറ്റലിയിലും രൂപംകൊണ്ട എക്ളോഗ് എന്ന കാവ്യശാഖയെ കുറിച്ചുള്ള വിവരം ചാവറയച്ചന്റെ ഇറ്റാലിയൻ സുഹൃത്തായ ലെയോപോൾദു മിഷനറിയിൽ നിന്ന് ലഭിച്ചിരുന്നു.
വീണ്ടും തുടക്കം വിഴിഞ്ഞത്ത്
വിർജിലിന്റെ നാലാമത്തെ എക്ലോഗിന്റെ സ്വാധീനം ചാവറയച്ചന്റെ എക്ലോഗുകളെ ഏറെ സ്വാധീനിച്ചു. കാലിത്തൊഴുത്തു നാടകങ്ങളിലെല്ലാം ബത്ലേഹമിലേക്കുള്ള ദൂരം അത്ര അകലെയല്ല എന്നു പ്രവചിക്കുന്ന ഇടയ കഥാപാത്രങ്ങളെ കാണാനാവും. മൂന്നു നാടകങ്ങൾ പദ്യരൂപത്തിലും മറ്റു രണ്ടു നാടകങ്ങൾ ഗദ്യരൂപത്തിലുമാണ് രചിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു നാടകങ്ങൾ ചവറയച്ചന്റെ സ്വന്തകൈപ്പടയിലാണോ എഴുതിയിരിക്കുന്നത് എന്ന സംശയം നിലനില്ക്കുന്നു എന്ന കാരണത്താൽ സാഹിത്യ അക്കാദമി അവ പ്രസിദ്ധീകരിച്ചിട്ടില്ല.
2014 നവംബർ 14, ചാവറയച്ചന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ തൊട്ടുമുന്‍പ് (2014 നവംബർ 23 ആയിരുന്നു വിശുദ്ധപദപ്രഖ്യാപനം) വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കാലിത്തൊഴുത്തു നാടകങ്ങളിൽ ഒന്നായ സുഭാഷിതം കാവാലം നാരായണപണിക്കർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു ഇടയനാടകകളരി അവതരിപ്പിച്ചു. പിന്നീട് കേരളത്തിന്റെ പലഭാഗങ്ങളിലും ആധുനിക രംഗ സംവിധാനങ്ങളോടുകൂടി ഈ പ്രൗഡ പൗരാണിക കലാരൂപം അരങ്ങേറി.
ഇറ്റലിയിൽ അന്വേഷണം
ഈ സംഭവത്തിനുശേഷം ഇടയനാടകങ്ങളുടെ ഇടം തേടി ഒരന്വേഷകനായി ഇറ്റലിയിലേക്ക് Explore the Eclogue എന്ന പരിപാടിയുമായി ഒരു യാത്ര നടത്തുകയുണ്ടായി. അതിന്റെ അനുഭവങ്ങൾ ഇടയനാടകങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇടയായി.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി ലൈബ്രറി ആയിരുന്നു ആദ്യശരണം. ലൈബ്രറിയിൽ തിരയലും വായനയും പഠനവുമായി രണ്ടാഴ്ചയോളം ചിലവഴിച്ചു. ആത്മഗതരൂപത്തിലുള്ള കാവ്യങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ ചാവറ എക്ളോഗുകൾ കടംകൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി. മെലിബോ, താറാസി, മെനൽക്ക, അമീന്ത, ദമൂന, പാലമ്മൊനെ, ലിസ്ത്രാ, കൊറിദുനെ, തിത്തിരോ, മറുനെ, അലിപ്രോ എന്നിവർ ഉദാഹരണങ്ങൾ മാത്രം.
കഥാപാത്രങ്ങളിലെ ഈ ഏകീകരണഭാവം ചാവറയച്ചന്റെ ഒൗചിത്യബോധത്തെ വെളിവാക്കുന്നു. അല്ലാതെ കേരളീയമായ രീതിയിലുള്ള പേരുകൾ ഇടയന്മാർക്കു ചേർന്നതാവില്ലല്ലോ. പിന്നീട് പഠിക്കാനും മനസ്സിലാക്കാനുമായി ആവുന്നത്ര റിസോഴ്സ് മെറ്റീരിയൽസിന്റെ കോപ്പികളെടുത്ത് ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് യാത്രപറഞ്ഞു.
ജനോവയിൽ
അടുത്ത അന്വേഷണത്തിന്റെ ഇടം ജനോവ ആയിരുന്നു. ഇറ്റലിയിലെ വലിയൊരു തുറമുഖ പട്ടണം. ഇവിടെയാണ് കർമ്മലീത്ത സന്യാസസമൂഹത്തിന്റെ പ്രൊവിൻഷ്യൽ ഹൗസ്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ആത്മമിത്രമായിരുന്ന ലെയോപോൾദു മിഷനറി തന്റെ അവസാനകാലം കഴിച്ചുകൂട്ടിയിരുന്നത് ഇവിടെയാണ്. ഇവിടെനിന്നാണ് കേരളത്തിലെ മിഷൻ വേലയ്ക്കായി കപ്പൽ കയറിയതും. ഒരാഴ്ചയോളം ഇവിടെ താമസിച്ച് പുസ്തകശേഖരത്തിലൂടെ കടന്നുപോയി. ഗ്രീക്കുകവിയായ തെയോക്രീറ്റസിന്റെയും ഇറ്റാലിയൻ കവികളായ വിർജിലിന്റെയും ഡാന്റേയുടെയുമൊക്കെ പുസ്തകങ്ങൾ ഭീമാകാരത്തിലുള്ള അലമാരകളിൽ സൂക്ഷിച്ചിരിക്കുന്നു.
ഫാദർ അന്ത്രെയാ ആവശ്യമുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താൻ എന്നെ ഏറെ സഹായിച്ചു. ഇറ്റലിയിലെ സ്കൂൾ കുട്ടികൾ എക്ളോഗുകളെക്കുറിച്ച് ഇന്നും പഠിക്കുന്നു. ആ പാഠഭാഗങ്ങൾ സ്കൂൾ പുസ്തകങ്ങളിൽനിന്ന് കോപ്പിയെടുത്ത് എക്ളോഗുകളുടെ തുടർപഠനത്തിന് എനിക്ക് തന്നു.
അടുത്തദിവസം നാഷണൽ ലൈബ്രറിയിൽ എക്ളോഗുമായി ബന്ധപ്പെടുത്തി എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്നതായിരുന്നു എന്റെ അന്വേഷണം. റോമിൽ നിന്നും അധിക ദൂരമില്ലാത്ത മെട്രോസ്റ്റേഷന്റെ അടുത്താണ് നാഷണൽ ലൈബ്രറി.
കൗണ്ടറിൽ എത്തി മുഖ്യ ലൈബ്രേറിയനെ കാണണമെന്ന് അഭ്യർത്ഥിച്ചു. അധിക താമസംവേണ്ടിവന്നില്ല കൃശഗാത്രനായഒരു ചെറുപ്പക്കാരൻ എത്തി. സ്വയം പരിചയപ്പെടുത്തി. ഫ്രഞ്ചേസ്ക്കോ. എന്നെയും കൂട്ടി അദ്ദേഹം തന്റെ ക്യാബിനിലേക്കു നടന്നു.
എക്ളോഗ് വിരലേൽ എണ്ണാൻ പോന്നവരുടെ മാത്രം ഒരു സംരംഭമല്ലെന്നും പാശ്ചാത്യലോകം മുഴുവൻ അല്ല അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന ഒരു കാവ്യശൃംഘല ആണെന്നുമുള്ള അറിവ് ഫ്രഞ്ചേസ്ക്കോയിൽനിന്നും ലഭ്യമായി. ഈ ശൃംഘലയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു കണ്ണിമാത്രമാണെന്നും ആ കണ്ണി എവിടെ വിളക്കി ചേർക്കണം എന്നതും പ്രഞ്ചേസ്ക്കോയാണ് മനസിലാക്കിത്തന്നത്.
എക്ളോഗിനെക്കുറിച്ചുള്ള പുസ്തകങ്ങൾ മറ്റു ഭാഷകളിലായിരുന്നു അധികവും. വളരെ കുറച്ചു പുസ്തകങ്ങളെ ഇംഗ്ലീഷിൽ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ പരിപാടിക്കായി ഇറങ്ങി പുറപ്പെട്ട എന്നെ ഏറെ ചുറ്റിച്ച ഈ നാഷണൽ ലൈബ്രറേറിയൻ എനിക്കു മുന്‍പേ ഈ വിഷയത്തെക്കുറിച്ച് ഉപരിപഠനം നടത്തിയ വ്യക്തിയായിരിക്കാമെന്ന് തോന്നിപ്പോയി.
മുൻപന്തിയിൽ ചാവറയച്ചൻ
എക്ളോഗിന്റെ വികാസ പരിണാമ വഴിയിൽ പത്ത് എക്ളോഗുകൾ രചിച്ച് മറ്റ് ആരേക്കാളും മുൻ പന്തിയിൽ എത്തിയ ചാവറയച്ചനെ എക്ളോഗുകളുടെ ചരിത്രവഴിയിൽ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ശേഖരിക്കപ്പെട്ട വിവരങ്ങൾ എല്ലാം കൂടി കൂട്ടി ചേർത്ത് Saint Kuriakose Elias Chavara A mile stone in the History of Eclogue എന്ന റിസോഴ്സ് ബുക്ക് പിന്നീട് പ്രസിദ്ധീകരിച്ചു. റോമിലുള്ള ഇറ്റാലിയൻ നാഷണൽ ലൈബ്രറിയിലെ തീവ്രതയേറിയ സമാഹരണത്തിനും വായനക്കും ശേഷം ഇറ്റലിയുടെ തെക്കു പ്രദേശമായ കലബ്രിയായിലേക്കു യാത്രതിരിച്ചു.
കലബ്രിയായിൽ റോസാനോ അതിരൂപതയിലെ മാനന്തവാടിക്കാരനായ വിജു അച്ചന്റെ ആഥിത്യം സ്വീകരിച്ചു കൊണ്ട് അഞ്ചുദിവസത്തോളം അച്ചനോടൊപ്പം കഴിഞ്ഞു. അച്ചന്റെ ചുറ്റുവട്ടമുള്ള ഇടവകകളെല്ലാം ഇടയന്മാർ അധികമുള്ള ഇടവകകളാണ്. ഇടയനാടകങ്ങളെക്കുറിച്ചുള്ള ഇറ്റാലിയൻ യാത്രയുടെ പരിസമാപ്തി കലബ്രിയായിലെ റോസാനോയിൽ ആയിരുന്നു.
റോസാനോയിലെ ഇടയന്മാർ
റോസാനോയിലെ അഞ്ചുദിവസം ഇടയന്മാരോടൊപ്പമായിരുന്നു. അതിനുവേണ്ട സംവിധാനങ്ങൾ വിജുഅച്ചൻ നേരത്തെ തയ്യാറാക്കിയിരുന്നു. അവരുമായുള്ള അഭിമുഖത്തിൽ ഒരു ദ്വിഭാഷിയെന്ന നിലയിൽ വിജുഅച്ചൻ സഹായിച്ചു. റോസാനോയിൽ ഇടയന്മാരുമായുള്ള സഹവാസം ഇടയനാടകങ്ങൾക്ക് ഇടയ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയലിനു വേണ്ടിയായിരുന്നു. പല എക്ലോഗുകളിലും ഇടയന്മാരെ കഥാപാത്രങ്ങൾക്കും ഇടയ അന്തരീക്ഷസജ്ജീകരണത്തിനും വേണ്ടി ഉപയോഗിച്ചു എന്നതല്ലാതെ ഇടയ ജീവിതത്തിന്റെ ഇടവേളകൾക്കു പകിട്ടേകാൻ ഒരു കലാപരിപാടിയെന്ന വണ്ണം മാറ്റപ്പെട്ടിരുന്നില്ല എന്നതാണ് ഇറ്റാലിയൻ ഇടയ സംസ്കൃതിയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
എക്ളോഗുകളുടെ ചരിത്രവഴിയിൽ ചാവറയച്ചന്റെ ഇടം നിർണ്ണയിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത് ഏതാണ്ട് കരഗതമായി. എക്ളോഗുകൾ എന്ന കാവ്യശാഖയിൽ നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അവതരണശേഷിയുള്ള കാലിത്തൊഴുത്തു നാടകങ്ങളാക്കിയത് ചാവറയച്ചൻ എന്ന കലാകാരന്റെ പുതുമനിറഞ്ഞ കലാവിഷ്കാരമായിരുന്നു. പത്തു നാടകങ്ങളിൽ കേരള സാഹിത്യ അക്കാദമി അഞ്ചെണ്ണം പ്രസിദ്ധീകരിച്ചു. ശാസ്ത്രികളുടെ എക്ലോഗ്, അവിശ്വാസികളുടെ എക്ലോഗ്, കുഞ്ഞിപൈതങ്ങളുടെ സല്ലാപം, ഇടയന്മാരുടെ സല്ലാപം, വിശ്വാസവും ശരണവും ഉപവിയും തമ്മിലുള്ള സുഭാഷിതം എന്നിവയാണ് അവ. കാലിത്തൊഴുത്തു നാടകങ്ങളുടെ അവതരണശൈലി ഓരോന്നിലും വ്യത്യസ്തമാണെങ്കിലും വിഷയം ഉണ്ണിമിശിഹായുടെ കാലിത്തൊഴുത്തിലെ തിരുഅവതാരമാണ്. എല്ലാം ബത്ലഹേമിലെ പുൽക്കൂട്ടിലേക്കുള്ള ഇടയന്മരുടെ യാത്രാ സങ്കല്പങ്ങൾ. പ്രകൃതിയുടെ പ്രവാചകന്മാരായ ഇടയന്മാരുടെ "ചലോ ബെത്ലഹേം’ ഓരോ ക്രിസ്മസിനെയും ധന്യമാക്കുന്നു.
ക്രിസ്മസ്കാല നാടകങ്ങൾ
ബെത്ലഹേം അത്ര അകലയല്ല എന്ന ചിന്ത വൈദിക വിദ്യാർത്ഥികൾക്കു കൊടുക്കേണ്ടതിന് ക്രിസ്തുമസ് കാലത്ത് അവതരിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയെടുത്ത കലാരൂപങ്ങളാണ് ഇടയനാടകങ്ങൾ അഥവാ കാലിത്തൊഴുത്തുനാടകങ്ങൾ. 1857 മുതൽ 1960 കളുടെ അവസാനംവരെയെങ്കിലും സി.എം.ഐ.സന്യാസ സമൂഹത്തിന്റെ പരിശീലന സ്ഥലങ്ങളിൽ കാലിത്തൊഴുത്തു (ഇടയ)നാടകങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു. സി.എം.സി സ്ഥാപനം മുതൽ പരിഷ്കരിച്ച് സ്ത്രോത്ര വാഴ്വിന്റെ രൂപാന്തരങ്ങളായി സല്ലാപങ്ങൾ എന്ന പേരിൽ സന്യാസിനി പിശീലന ഇടങ്ങളിലും എക്ളോഗു നടത്തിയിരുന്നു. എഴുതപ്പെട്ട നാടകം രംഗവേദിയിൽ അവതരിപ്പിക്കുന്പോൾ മാത്രമാണ് രംഗപ്രമുക്തി സംഭവിക്കുക എന്നത്രെ പ്രമാണം. നാടക ചരിത്രവഴിയിൽ ചാവറയച്ചന്റെ ഇടയനാടകം കൂട്ടിച്ചേർത്തു വായിക്കുന്പോൾ ജി. ശങ്കരപ്പിള്ളയുടെ നാടക ചരിത്രത്തിന് പുനർനിർമ്മിതിയും പുനർവായനയും ഉണ്ടാകേണ്ടതുണ്ട്. ഭാഷാ നാടകത്തിന്റെ ചരിത്രം ഉദ്ഘോഷിക്കുന്പോൾ ആദ്യചുവടുവയ്പ്പുകളായിട്ടു വേണം ചാവറയച്ചൻ എന്ന ഇടയനാടക കർത്താവിനെ പരിഗണിക്കേണ്ടത്.
സെമിനാരിക്കകത്ത് അവതരിപ്പിക്കപ്പെട്ടതു കൊണ്ട് പുറംലോകം അറിയാതെപോയ ഇടയനാടകങ്ങളുടെ ചരിത്രപരമായ പ്രാധാന്യം നാടകലോകത്തിന് ഇനിയും മറച്ചുവയ്ക്കാൻ ആകില്ല. ലോകഭാഷകളുടെ സംഗമം നടത്തപ്പെട്ടാൽ ഈ കൊച്ചുകേരളവും ഭാരതവും അറിയപ്പെടുക ചാവറയച്ചനാൽ വിരചിതമായ ഇടയനാടകങ്ങളുടെ സാന്നിധ്യം കൊണ്ടായിരിക്കും. മലയാളഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചപ്പോൾ ചാവറയച്ചൻ എന്ന ഇടയനാടക രചയിതാവിന്റെ വകയായി ഒരുപൊൻതൂവൽ കൂടി അമ്മ മലയാളത്തിന് അലങ്കാരമായി. സാഹിത്യ ലോകത്ത് പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ മാറും ആസന്ന ഭാവിയിൽ.
അഡ്വ. ഫാ. ഫ്രാൻസീസ്
വള്ളപ്പുര
സിഎംഐ
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top