ഓർമകളിലേക്കു മടക്കം... ആള്‍ക്കടലായി പാതയോരം; ശാന്തമായും പൊട്ടിക്കരഞ്ഞും ജനം
Wednesday, July 23, 2025 6:52 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: ചുവന്ന പനിനീര്‍ പുഷ്പങ്ങളുമായി കാത്തുനിന്ന ബാലികമാര്‍... കൊച്ചുകുട്ടികളെ തോളിലേറ്റി വന്നവര്‍.. കരിങ്കൊടിക്കൊപ്പം പാര്‍ട്ടി പതാക ചേര്‍ത്തുകെട്ടിയ പ്രവര്‍ത്തകര്‍... ചിലര്‍ ശാന്തമായി നിന്നു, മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു.! ആള്‍ക്കൂട്ടത്തില്‍നിന്നും വിപ്ലവ സൂര്യന്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന വിഎസ് മടങ്ങുമ്പോള്‍ ആള്‍ക്കടലായി തിരുവനന്തപുരം നഗരവീഥികള്‍ മാറി. തുടര്‍ന്നു നഗരം സാക്ഷ്യം വഹിച്ചത് അസാധാരണ മുഹൂര്‍ത്തങ്ങള്‍ക്ക്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.25നാണ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍നിന്നും ആസാദ് ഗേറ്റിലൂടെ വിഎസിന്‍റെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം എംജി റോഡില്‍ പ്രവേശിച്ചത്.
സെക്രട്ടേറിയറ്റിനു മുന്നിലും സ്‌പെന്‍സര്‍ ജംഗ്ഷനിലുമായി ജനസാഗരമാണ് അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കാത്തു നിന്നത്.

വിഎസ് അപ്പൂപ്പനു വരച്ച ചിത്രം നല്‍കാന്‍ കാത്തുനിന്ന കുട്ടികളുടെ മുഖം നിഷ്‌കളങ്കതയുടെ അടയാളമായി മാറി. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും മാത്രമല്ല, വായിച്ചും കേട്ടും മാത്രം അറിഞ്ഞവരും സ്‌നേഹത്തിന്‍റെ പനിനിര്‍പുഷ്പങ്ങളുമായി പാതയോരങ്ങളില്‍ കാത്തുനിന്നു, അവസാനമായി ഒരു നോക്കു കാണാന്‍..! ചുവന്ന പുഷ്പങ്ങള്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിലേക്ക് എറിഞ്ഞും മുദ്രാവാക്യം മുഴക്കിയും ചിലര്‍ ശാന്തമായി നടന്നു നീങ്ങുന്നു.

റോഡിനിരുവശവുമായി ചെറുതും വലുതുമായ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിഎസിനെ ഒരു നോക്കു കാണുന്നിതനായി പാതയോരങ്ങളില്‍ കാത്തുനിന്നു. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമൊപ്പം നൂറുകണക്കിനു വാഹനങ്ങളും വിലാപയാത്രയില്‍ പങ്കുചേര്‍ന്നു.

പതിറ്റാണ്ടുകളോളം നിയമസഭാ സാമാജികനായിരുന്ന അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരം ഇന്നലെ ഉച്ചകഴിഞ്ഞ് 3.08നു നിയമസഭയുടെ മുന്നിലൂടെ കടന്നുപോയി. ദര്‍ബാര്‍ ഹാളില്‍ നിന്നും പുറപ്പെട്ട വിലാപയാത്ര ഒരു മണിക്കൂറിനുശേഷമാണ് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള പ്ലാമൂട് എത്തിച്ചേര്‍ന്നത്.

വീണ്ടും ഒരു മണിക്കൂര്‍ എടുത്തു പട്ടം സെന്‍റ് മേരീസ് സ്‌കൂളിനു മുന്നിലെത്താന്‍. പട്ടം ജംഗ്ഷനിലും കേശവദാസപുരത്തും വിഎസിനെ ഒരു നോക്കി കാണുന്നതിനായി ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ കാത്തുനിന്ന പലര്‍ക്കും മണിക്കൂറുകള്‍ക്കു ശേഷമാണു വിഎസിനെ ഒരു നോക്കു കാണാനായത്.

കേശവദാസപുരവും കഴിഞ്ഞ് ഉള്ളൂര്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം 5.12 ആയിരുന്നു. നഗരവീഥിയില്‍ കാത്തു നിന്ന ജനസാഗരം കടന്നു പള്ളിപ്പുറത്തെത്തിയപ്പോള്‍ രാത്രി 8.30 കഴിഞ്ഞു. നഗരവീഥികളില്‍ മനുഷ്യമതില്‍ തീര്‍ത്തു വിഎസിനെ ഇഷ്ടപ്പെടുന്നവര്‍ കാത്തുനിന്നപ്പോള്‍ അദ്ദേഹത്തെ പിരിയാനാകാതെ വിലാപയാത്രയാക്കൊപ്പം കൂടിയവരും നിരവധി.