ചക്കിട്ടപാറയിലെ റോഡ് വികസനം: കോടതിയെ സമീപിച്ച വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടിയെന്ന് ആക്ഷേപം
Wednesday, August 13, 2025 7:32 AM IST
ചക്കിട്ടപാറ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കടകള്‍ക്ക് മുന്നില്‍ മാര്‍ഗ തടസമുണ്ടാക്കി പ്രവൃത്തി നടത്തി ചക്കിട്ടപാറയിലെ ഏതാനും വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ആക്ഷേപം.

മലയോര ഹൈവേയുടെ ഭാഗമായി ചക്കിട്ടപാറയില്‍ കെആര്‍എഫ്ബി നടത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ബെന്നി സെബാസ്റ്റ്യന്‍, മറ്റൊരു വ്യാപാരി കാരിമറ്റം സ്റ്റോഴ്‌സ് ഉടമ കെ.എം. ജോസഫ് എന്നിവര്‍ റോഡ് വീതി നിര്‍ണയം സംബന്ധിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായി കടയിലേക്ക് പ്രവേശിക്കാന്‍ മാര്‍ഗമില്ലാതെ മുന്‍വശത്ത് റോഡരുകില്‍ ചാല് കീറിയെന്നാണ് ആക്ഷേപം. ഓവുചാല്‍ നിർമാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കടകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല.

റോഡിന്‍റെ വീതി നിര്‍ണയത്തില്‍ അപാകത ഉന്നയിച്ച് തടസപ്പെട്ടു കിടന്നിരുന്ന മലയോര ഹൈവേയുടെ പണി ചക്കിട്ടപാറ ടൗണില്‍ പുനരാരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി. പ്രവൃത്തി തുടങ്ങിയത് ബെന്നി സെബാസ്റ്റ്യന്‍റെ ബെല്‍വ ടെക്‌സ്‌റ്റൈല്‍സിനു മുന്നിലായിരുന്നു.

ആഴമേറിയ ഗര്‍ത്തമൂണ്ടാക്കി കോണ്‍ക്രീറ്റിംഗിനായി കരാറുകാര്‍ പലക അടിച്ചു തുടങ്ങിയപ്പോഴാണ് പണി നിറുത്തിവച്ചത്. ഈ കടയ്ക്കു ശേഷമുള്ള മറ്റു ഭാഗങ്ങളില്‍ ഏകദേശം പണി പൂര്‍ത്തിയാക്കി മേല്‍ഭാഗത്ത് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചു കഴിഞ്ഞു. ഇതേ വശത്താണ് കാരിമറ്റം സ്റ്റോഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇതിനു മൂന്നിലും ചാലു കീറിയിട്ടുണ്ട്. മറ്റെല്ലാ കടകളിലേക്കും കയറാന്‍ പലകപ്പാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബെല്‍വ ടെക്സ്റ്റയില്‍സിനും കാരിമറ്റം സ്റ്റോഴ്‌സിനും പാലം നല്‍കിയില്ല.

റോഡിന്‍റെ വീതി സംബന്ധിച്ച് തര്‍ക്കമുയര്‍ന്നപ്പോള്‍ വ്യാപാരികളും പൊതു പ്രവര്‍ത്തകരുമായ എട്ട് പേര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ ഒരാള്‍ ബെന്നി സെബാസ്റ്റ്യനാണ്. മറ്റൊരാള്‍ കാരിമറ്റം സ്റ്റോഴ്‌സ് ഉടമ കെ.എം. സജിയാണ്. ഇക്കഴിഞ്ഞ അഞ്ചാം തിയതി കാലത്ത് ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ പ്രവൃത്തി ആരംഭിച്ചു.

വൈകുന്നേരം മൂന്നോടെ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. യഥാർഥ രേഖകളുടെ അടിസ്ഥാനത്തില്‍ റോഡിന്‍റെ വീതി അളവ് നിര്‍ണയിക്കുന്നതു വരെ കേസില്‍ കക്ഷി ചേര്‍ന്നവരുടെ ഷോപ്പുകളുടെ ഭാഗത്ത് പ്രവര്‍ത്തി നിര്‍ത്തി വയ്ക്കാനായിരുന്നു ഉത്തരവ്. ആറാം തിയതി ഇത് ഔദ്യോഗിക രേഖയായി കോഴിക്കോട് ജില്ലാ കളക്ടര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, സർവേ വകുപ്പ്, പോലീസ്, ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു ലഭിച്ചു.

പെരുവണ്ണാമൂഴി പോലീസ് റോഡിന്‍റെ പ്രസ്തുത കടകള്‍ക്കു മുമ്പിലെ പ്രവൃത്തി നിര്‍ത്തി വയ്ക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടു. ഈ സമയം സ്ഥലത്തെത്തിയ ചക്കിട്ടപാറ പഞ്ചായത്ത് അധികൃതര്‍ പോലീസിന്‍റെ നിര്‍ദ്ദേശം പാലിക്കേണ്ടതില്ലെന്നും പണി തുടരാനും കെആര്‍എഫ്ബിക്കു നിര്‍ദേശം നല്‍കിയതായാണ് ആരോപണം.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രവൃത്തി നടത്തിയതോടെയാണ് നാടിന്‍റെ വികസനം മുന്‍നിര്‍ത്തി കേസിനു പോയവരുടെ കടകള്‍ക്കു മുന്നില്‍ ഒരാള്‍ക്കും ശരിയായ രീതിയില്‍ പ്രവേശിക്കാന്‍ പറ്റാത്ത വിധത്തില്‍ കിടങ്ങുണ്ടാക്കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞ മൂന്നു മാസക്കാലയളവിനുള്ളില്‍ അഞ്ച് തവണ റോഡിന്‍റെ വീതി നിര്‍ണയിച്ചപ്പോള്‍ വിവിധ അളവുകളാണ് കണ്ടെത്തിയത്. ഹൈവേ നിര്‍മിക്കാന്‍ 12 മീറ്റര്‍ വീതിയാണ് വേണ്ടത്.

വിവിധ അളവുകളിലൊന്നിലും 12 മീറ്റര്‍ വീതി കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ പെരുവണ്ണാമൂഴി ചക്കിട്ടപാറ-ചെമ്പ്ര റൂട്ടില്‍ സ്ഥലം അക്വയര്‍ ചെയ്തിരുന്നു. ഇതിന്‍റെ സ്‌കെച്ച് അനുസരിച്ച് റോഡിന്‍റെ വീതി നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. അതിനിടെ റോഡ് കയ്യേറി പലരും ബഹുനില കെട്ടിടങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവരേ രക്ഷിക്കാന്‍ റോഡിനു സ്‌കെച്ചില്ലെന്ന ന്യായം നിരത്തി ചിലര്‍ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ സത്യം കണ്ടു പിടിക്കാനായാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.

കോടതി വിധിയെ മറി കടന്ന് കടകള്‍ക്കു മുന്നില്‍ ചാല് കീറിയത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. പ്രസിഡന്‍റ് ബാബു പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.ബി.സന്തോഷ്, പപ്പന്‍ പൊറോത്ത്, കെ.ജി.ശിവദാസന്‍, വി.വി.രാജന്‍, ശ്രീനിവാസന്‍ മനക്കല്‍, വിവേക് പൊറോത്ത് എന്നിവര്‍ പ്രസംഗിച്ചു.