അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Wednesday, August 13, 2025 7:20 AM IST
കൊട്ടാരക്കര: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അസൗകര്യങ്ങളുടെ നടുവിലാണ്. കേരളത്തിൽ ഏറ്റവും അധികം വരുമാനവും ഷെഡ്യൂളുമുള്ള ലിസ്റ്റിൽപെട്ട കൊട്ടാരക്കര ഡിപ്പോ അസൗകര്യങ്ങളുടെ കാര്യത്തിലും ഒന്നാമതാണ്. കൂടുതൽ സ്ഥലം ഏറ്റെടുത്ത് വികസിപ്പിച്ചാൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡാകും. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ സർവീസ് തുടങ്ങാനാകും.

വിശാലമായ ബസ് പാർക്കിം ഗ് സൗകര്യം, സ്വകാര്യ ബസ് സ്റ്റാൻഡ്, ഗതാഗതക്കുരുക്ക് ഉണ്ടാകാതെ ബസ് അകത്തേക്കും പുറത്തേക്കും പോകാൻ വഴി സൗകര്യം, ആധുനിക കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുത്തിയായിരുന്നു പ്ലാൻ. ഗാരിജ് ഉൾപ്പെടെ പുതിയ കോംപ്ലക്സിലേക്കു മാറ്റാനാകുമായിരുന്നു ലക്ഷ്യമെങ്കിലും ഒന്നും നടന്നില്ല.

ബസ് പാർക്കിംഗ് തോന്നുംപടി

യാത്രക്കാരുടെ കാഴ്ച മറച്ചാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ബസ് സ്റ്റാൻഡിനു മുന്നിൽ ഒരു ലൈനിൽ ബസുകൾ പാർക്ക് ചെയ്യുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം ബസുകളും ബസ് സ്റ്റാൻഡിൽ തോന്നുംപടി പാർക്ക് ചെയ്യുകയാണ്. ഇതുമൂലം സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർക്ക് വരുന്ന ബസുകൾ കാണാൻ സാധിക്കില്ല.

യാത്രക്കാരെല്ലാം ബസുകൾക്കിടയിലൂടെ ഓടുകയാണ്. ബസിന്‍റെ ബോർഡ് നോക്കിയശേഷം തിരിച്ചു ബസിനിടയിലൂടെ തന്നെയാണ് തിരിച്ചുവന്നു നിൽക്കുന്നത്. സ്ത്രീകളും കുട്ടികളും മാത്രമല്ല, വയോജനങ്ങളുടെ സ്ഥിതിയും കഷ്ടം തന്നെയാണ്. സ്റ്റാൻഡിലേക്കു വരുന്ന ബസുകൾ ലൈനിൽ പാർക്ക് ചെയ്തിട്ടുതിരിച്ചിറങ്ങി പോയാൽ യാത്രക്കാർക്ക് തങ്ങളുടെ ബസിൽ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. തപ്പിത്തടഞ്ഞു ബോർഡ് നോക്കി വരുമ്പോൾ ബസ് സ്റ്റാൻഡ് വിട്ടിരിക്കും.

ഇതാണ് അദ്യത്തെ പ്രശ്നം. ഇതൊന്നു പരിഹരിക്കാൻ സാധിച്ചാൽ യാത്രക്കാർ രക്ഷപ്പെടും.ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ പാകത്തിൽനിൽക്കുന്ന സ്റ്റാൻഡ് കെട്ടിടം ആരെയും ഭയപ്പെടുത്തുകയാണ്. ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ദീർഘദൂരയാത്രക്കാർക്കു വിശ്രമിക്കാനും ബസ് കാത്തിരിക്കാനും മ ു റിയില്ല. കെഎസ്ആർടിസിക്കുപോലും നല്ലൊരു ഓഫീസില്ല.