തണൽ വിരിച്ച് മരക്കുടകൾ
Wednesday, August 13, 2025 7:20 AM IST
കൊല്ലം: കടുത്ത ചൂടിൽ ഉരുകി നില്ക്കുന്ന യാത്രക്കാർക്ക് ആശ്വാസമാണ് തണലേകി നില്ക്കുന്ന മരക്കൂട്ടങ്ങൾ. പലപ്പോഴും തണൽമരങ്ങളൊന്നുമില്ലാത്ത വീഥിയിലൂടെ നടക്കേണ്ടിവരുന്ന യാത്രക്കാർക്ക് ഈ വീഥിയിലെ മരങ്ങൾ ആശ്വാസം നൽകുന്നുണ്ട്. അങ്ങനെ തണൽമരങ്ങളുടെ ചുവട്ടിലൂടെ നടന്നു പോകുമ്പോൾ ലഭിക്കുന്ന അനുഭവം ഒന്നുവേറെ തന്നെ. 

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, അരുവികൾ, ശാന്തമായ ബീച്ചുകൾ തുടങ്ങിയവ ജില്ലയെ ധന്യമാക്കുന്നു. തണൽ വിരിച്ചു കുട പോലെ നില്ക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ വഴിത്താരകൾ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും സന്തോഷനിമിഷങ്ങൾ പകരുന്നു. നഗരത്തിലെ ഭൂരിപക്ഷം മേഖലയിലും തണൽമരങ്ങൾ നട്ടുവളർത്തി സർക്കാർ സംവിധാനങ്ങളും ഇടത്താവളങ്ങൾ സൃഷ്‌ടിച്ചിരിക്കുന്നു.

കൊല്ലം സെന്‍റ് ആലോഷ്യസ് സ്കൂൾ റോഡും കൊല്ലം റെയിൽവേസ്റ്റേഷൻ മുന്നിലെ റോഡും കൊല്ലം ക്യുഎസി റോഡും പകരുന്ന ശാന്തതയും കുളിർമയും യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ബീച്ചിലും നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നത് ആനന്ദദായകമാണ്. പലപ്പോഴും ഇത്തരം മരച്ചുവടുകൾ വാഹനങ്ങളുടെയും തട്ടുകടക്കാരുടെയും ആവാസകേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പോലും മരത്തിന്‍റെ ചുവട്ടിലേക്കു മാറ്റിയിരിക്കുന്നത് കാണാം.

കൊല്ലം സെന്‍റ് അലോഷ്യസ് സ്കൂൾ റോഡിലൂടെ എത്രനേരം വേണമെങ്കിലും കാൽനടയാത്ര സുഖകരമാണ്. സൂര്യൻ എത്രനേരം തലയ്ക്കുമുകളിൽ കത്തി നിന്നാലും സൂര്യകിരണങ്ങളെ തടഞ്ഞു കുട പോലെ തണൽ നൽകുകയാണ് മരങ്ങൾ. ഇവിടുത്തെ പ്രത്യേകത ഈ മരങ്ങളൊന്നും സർക്കാരോ സന്നദ്ധസംഘടനളോ അർധസർക്കാർ സ്ഥാപനങ്ങളോ നട്ടുവളർത്തിയതല്ല. ഇതെല്ലാം സ്കൂളിന്‍റെയും സഭാ സ്ഥാപനങ്ങളുടെയും കോമ്പൗണ്ടിൽ നിൽക്കുന്നതാണ്. എന്തായാലും സ്കൂൾ നൽകുന്ന തണൽ ചെറിയ അനുഭവമല്ല സമ്മാനിക്കുന്നത്.

കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ.

ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം പറയാൻ കഴിയുന്ന ഈ സ്കൂളാണിത്. 1896 ആരംഭിച്ച ഈ സ്കൂളിന്‍റെ കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങളുടെ പഴക്കം അപ്പോഴാണ് മനസിലാകുന്നത്.

റെയിൽവേ പരിസര ത്ത് കാണുന്ന മരക്കൂട്ടങ്ങൾ എത്രപേർക്കാണ് തണലും തണുപ്പും ആശ്വാസവുമാകുന്നത്. വാഹനങ്ങളുടെ നീണ്ടനിര കാണുമ്പോൾ അറിയാം യാത്രക്കാർ എത്രമാത്രം സന്തോഷത്തിലാണെന്ന്.

റീൽസെടുക്കാനും ഫോട്ടോഷൂട്ടിനുമായി നഗരത്തിൽ കൂടുതലായി ആളുകൾ തെരഞ്ഞെടുക്കുന്ന ഒരിടമുണ്ട്, കോർപറേഷൻ ഓഫീസിന് സമീപം ക്യുഎസി റോഡ്. പുലർച്ചെയും വൈകുന്നേരവു മാണ് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്. ഉച്ചയ്ക്ക് അല്പം വിശ്രമിക്കാൻ തണൽ തേടിയെത്തുന്നവരും കുറവല്ല.

റോഡിനിരുവശത്തുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളുടെ ഭംഗിയും തിരക്ക് കുറഞ്ഞ അന്തരീക്ഷവുമാണ് ഇവിടം ഷൂട്ടിംഗിനായി തെരഞ്ഞെടുക്കാൻ കാരണം. മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടമായി ഇവിടം മാറിക്കഴിഞ്ഞു. തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിപോലെ ക്യുഎസി റോഡും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൈറ്റ് ലൈഫ് പദ്ധതിയിലൂടെ ക്യുഎസി റോഡിനെ സാംസ്കാരിക ഇടനാഴിയാക്കാൻ തീരുമാനിച്ചിരുന്നു.

ഒത്തുചേരാനും പാട്ടുപാടാനും കൂട്ടുകൂടാനും രാത്രി സൗന്ദര്യം ആസ്വദിക്കാനും കഴിയുന്നിടം എന്നതിലുപരി കൊല്ലത്തിന്‍റെ തനതു രുചികൾ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.