കുടിവെള്ളത്തിന് തടയണ; വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങി
Wednesday, August 13, 2025 7:20 AM IST
കൊല്ലം: വെളിനല്ലൂര്‍ പഞ്ചായത്ത ില്‍ കുടിവെള്ളം സമൃദ്ധമായി നൽകാൻ ഇത്തിക്കര ആറില്‍ പണിത തടയണ ഇനി ഉപകരിക്കും. തടയണയിലെ വെള്ളത്തിൽ കുട്ടവഞ്ചി ഇറക്കി വിനോദസഞ്ചാരസാധ്യത വികസിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത്.

ആറ്റൂര്‍ക്കോണം വാര്‍ഡ്പരിധിയിലാണ് തടയണ. 4,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ സാധ്യമായിരിക്കുന്നത്. മേജര്‍ ഇറിഗേഷ െ ന്‍റ ചുമതലയിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്.

ആറ്റൂര്‍ക്കോണം പമ്പ് ഹൗസിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്ന കിണറിന് ജലലഭ്യത ഉറപ്പുവരുത്തി വേനല്‍ക്കാലത്തും കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തടയണയും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരവികസനത്തിനുകൂടി അനുയോജ്യമായ പശ്ചാത്തലത്തില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് കുട്ടവഞ്ചി സവാരി തുടങ്ങാനും തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങളില്‍ സംയുക്തസംരംഭകരാകാന്‍ റിവേര സ്‌പോര്‍ട്സ് അറീനയെയും തെരഞ്ഞെടുത്തു.

പഞ്ചായത്തും സംരംഭകരും സംയുക്തമായി നടപ്പാക്കുന്നപദ്ധതിയില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും നിര്‍മാണം. കുട്ടികള്‍ക്കായുള്ള കളിസ്ഥലം, റെസ്റ്റോറന്‍റ്, ടോയ്‌ലറ്റ്, വാട്ടര്‍ഫൗണ്ടന്‍ തുടങ്ങിയവ ഒരുക്കി. കയാക്കിംഗ്, പെഡല്‍ ബോട്ട് തുടങ്ങിയവയും കൊണ്ട് വരുന്നുണ്ട്.

ഓണ്‍ലൈനായും ഫോണ്‍മുഖേനയും കുട്ടവഞ്ചി യാത്ര ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.
‌ പ്ലേസ്‌പോട്ട് ആപ്പ് മുഖേനയും ബുക്കിംഗ് സൗകര്യം ഒരുക്കുന്നുണ്ട്. ചെക്ക്ഡാമിന് പുറത്തായി കുട്ടികള്‍ക്കായി സിമ്മിംഗ്പൂളും നിര്‍മിക്കും. ഒരു കോടി രൂപയോളംവരുന്ന ടൂറിസം പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.