വിദേശ മലയാളിയുടെ 13 കിലോ വിലപിടിപ്പുള്ള സാധനങ്ങൾ വിമാന അധികൃതർ നഷ്‌ടപ്പെടുത്തിയെന്ന് പരാതി
Wednesday, August 13, 2025 7:20 AM IST
കുണ്ടറ : അയർലൻഡിൽ നിന്നും നാട്ടിലേക്ക്‌ അവധിക്കാലം ചിലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തി െ ന്‍റ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയെന്ന് പരാതി. അയർലൻഡിൽ നിന്നും നാട്ടിലെത്തിയ മലയാളി കുടുംബത്തി െ ന്‍റ വിലപിടിപ്പുള്ള സാധനങ്ങൾ ആണ് നഷ്ടപ്പെട്ടത്.

28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രം. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായത്.

ജൂലൈ 23 നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര.

ഡബ്ലിനിൽ നിന്നും നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം. മൊബൈലുകളും ലാപ്ടോപ്പും അടങ്ങിയ 28 കിലോയുടെ നാലാമത്തെ ബാഗേജ്‌ തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയ് പരാതി നൽകി. ഒടുവിൽ 30 ന് ഇൻഡിഗോ പ്രതിനിധികൾ നേരിട്ട് ബാഗേജ് എത്തിക്കുകയായിരുന്നു. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം.

ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി. ഡബ്ലിനിൽ നിന്നും പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന തൂക്കം നാട്ടിലെത്തിയപ്പോൾ 15 കിലോയായി എന്ന് ചുരുക്കം. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതരുടെ മറുപടി. സംഭവം ചൂണ്ടിക്കാട്ടി കേരള പോലീസിനും ബിജോയ് പരാതി നൽകി. കൊല്ലം ജില്ലയിലെ പുത്തൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. 2020 ൽ അയർലൻഡിൽ എത്തിയ ശേഷം നിരവധി തവണ കേരളത്തിലേക്ക് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്ന് ബിജോയ് കുളക്കട പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്‌ടമായത്.

ഓഗസ്റ്റ് 19ന് തിരികെ അയർലൻഡിലേക്ക് എത്തുവാനാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതിന് മുൻപ് നഷ്ടമായ സാധനങ്ങൾ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലേക്ക് പോരുമ്പോൾ തന്നെ തിരികെ പോകാനുള്ള ടിക്കറ്റും എടുത്തിട്ടുള്ളതിനാൽ ഇൻഡിഗോ വിമാനത്തിൽ തന്നെ ആയിരിക്കും യാത്രയെന്നും ബിജോയ്‌ പറഞ്ഞു.