കുളത്തുപ്പുഴ വില്ലുമല ആദിവാസി ഉന്നതിയിൽ മരം മുറിയുടെ മറവിൽ നടക്കുന്നത് അതിക്രമം
Thursday, August 14, 2025 6:19 AM IST
കുളത്തുപ്പുഴ: ആദിവാസി ഉന്നതികളിൽ വനാതിർത്തികളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന്‍റെ മറവിൽ വനപാലകർ അതിക്രമം കാട്ടുന്നതായി പരാതി. ആദിവാസികളുടെ കൃഷിഭൂമിയിൽ നിൽക്കുന്ന റബർ മരങ്ങളും അവർ കൃഷി ചെയ്ത വാഴ മരച്ചീനി തുടങ്ങിയ കൃഷികളും നാശമാക്കുന്നതായും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നതായും ആണ് കോളനി നിവാസികൾ പരാതിപ്പെടുന്നത്.

കുളത്തുപ്പുഴ വില്ലുമല ആദിവാസി ഊരിലാണ് വനപാലകരുടെ അതിക്രമം ഉണ്ടായതായി പരാതി ഉയർന്നിരിക്കുന്നത്. ആന കാട്ടുപോത്ത് മറ്റ് മൃഗങ്ങൾ ജനവാസ മേഖലയിൽ എത്താതിരിക്കാൻ വനത്തിന്‍റെ അതിർത്തിയിൽ കിലോമീറ്റർ ദൂരത്ത് ആന കിടങ്ങുകൾ എടുത്ത് മൃഗങ്ങൾ ജനവാസ മേഖലയിൽ വരാതിരിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷിഭൂമിയുടെ അതിർത്തിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന്‍റെ മറവിലാണ് ആദിവാസിയുടെ കൃഷിഭൂമിയിൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നത്.

വില്ലുമല, കുളമ്പി, വട്ടക്കരിക്കം, പെരുവഴിക്കാല തുടങ്ങിയ ആദിവാസി ഊരുകളുടെ വനാതിർത്തികളിലാണ് മരംമുറി പുരോഗമിക്കുന്നത്. കർഷകർക്ക് ദുരിതം ഉണ്ടാകാത്ത വണ്ണം മരംമുറി നടത്തേണ്ട സ്ഥാനത്ത്, കാട്ടിലെ മരങ്ങൾ കൃഷിയിടങ്ങളിലേക്ക് മുറിച്ചുതള്ളുകയും അവിടെ നിന്ന് ആനയെ ഉപയോഗിച്ച് ആദിവാസികളുടെ കൃഷിഭൂമിയിലൂടെവലിച്ച് പുറത്തെത്തിക്കുകയും ചെയ്യുന്നത് മൂലം കർഷകരുടെ കൃഷിക്കാണ് വ്യാപകമായി നാശം സംഭവിക്കുന്നത്.

വില്ലുമല നോർത്ത് ഗീതാഭവനിൽ ഒ.ഗിതയുടെ ഒട്ടേറെ റബർ മരങ്ങൾ ഇത്തരത്തിൽ നാശം സംഭവിച്ചിട്ടുണ്ട്. പുരയിടത്തിൽ വന്യ മൃഗങ്ങൾ കയറി നാശം വരുത്താതിരിക്കാൻ സ്ഥാപിച്ചിരുന്ന വേലി മരംവീണും, ആനയെക്കൊണ്ട് മരം നീക്കുന്നതിനിടയിലും വ്യാപകമായി നശിച്ചു. ഇവർ പരാതിയുമായി കുളത്തൂപ്പുഴ പോലീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

എന്നാൽ വനപാലകരെ ഭയന്ന് കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നിട്ടില്ല. വനംവകുപ്പിന്‍റെ താത്കാലിക സുരക്ഷാ ജീവനക്കാരനാണ് മരംമുറിയുടെ ചുമതല ഏറ്റിരിക്കുന്നത്. ഇയാൾക്കെതിരേ നൽകിയ പരാതി വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.