കുണ്ടറ‍യിൽ കാൽനടയാത്രക്കാർ പെരുവഴിയിൽ
Thursday, August 14, 2025 6:19 AM IST
ജിജുമോൻ മത്തായി

കുണ്ടറ : കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വ്യാവസായിക നഗരം ആയിരുന്നു കുണ്ടറ. എന്നാൽ ഇപ്പോൾ വ്യവസായങ്ങളെല്ലാം നിന്നു. വ്യാപാരം മാത്രമായി .പള്ളിമുക്ക്, ആശുപത്രി,മുക്കട, ഇളമ്പള്ളൂർ തുടങ്ങിയ ജംഗ്ഷനുകളിൽ എല്ലാം സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്.

വ്യാപാരം നല്ലവണ്ണം നടക്കുന്നു എങ്കിൽ തന്നെയും പാരമ്പര്യ വ്യാപാരികൾ അല്ലാത്ത പുത്തൻ വ്യാപാരികൾ പ്രത്യേകിച്ചു ചെറുകിട കച്ചവടക്കാർ, ഫുട്പാത്തുകൾ എല്ലാം കൈയടക്കിയ അവസ്ഥയാണ്. അതിനൊരു പ്രധാന കാരണം മുൻപ് ഫുട്പാത്തുകൾ റോഡിനു സമാന്തരമായി ലൈനുകൾ രേഖപ്പെടുത്തിയിട്ടുള്ളതായിരുന്നു.

എന്നാൽ ഇപ്പോൾ റോഡിൽനിന്ന് ഒന്നര അടി ഉയരത്തിൽ ടൈല് പാകി ഗ്രില്ലും വച്ച അവസ്ഥയിലാണ്. എങ്കിലും ഇത്തരം നടപ്പാതകൾ ചില ഇടങ്ങളിൽ മാത്രം നടക്കാൻ പ്രയോജനപ്പെടുന്നുണ്ട്. പലരും ഇപ്പോഴും റോഡിലൂടെയാണ് നടക്കുന്നത്. അതിനും മറ്റൊരു കാരണം നടന്നു പോകുന്ന ഫുട്പാത്തുകളിൽ അങ്ങുമിങ്ങുമായി ചെറുകിട കച്ചവടക്കാർ വില്പന ചരക്കുകൾ പ്രദർശനത്തിന് വച്ചിരിക്കുകയാണ്.

മറ്റു ചിലയിടത്തു തെരുവുനായ്ക്കൾ കൈയടയ്ക്കിരിക്കുന്നു. ഇരുചക്രവാഹനക്കാരും സ്വകാര്യകാറുകളും ഓട്ടോറിക്ഷക്കാരും കൈയടക്കിരിക്കുന്നു.പലയിടങ്ങളിലും പ്രദേശവാസികളും കാൽനടക്കാരും പരാതി പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.