തെരുവുനായയുടെ ആക്രമണം: നാട്ടുകാർ പ്രതിഷേധിച്ചു
Wednesday, August 13, 2025 7:20 AM IST
കുണ്ടറ: തെരുവുനായയുടെ ആക്രമണത്തിൽ നടപടിസ്വീകരിക്കാത്ത പഞ്ചായത്തിനെതിരേ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ വളഞ്ഞു. പ്രദേശവാസികൾ സംഘടിച്ചെത്തി പഞ്ചായത്ത് സെക്രട്ടറിയുടെ കാബിനിൽ കയറി പ്രതിഷേധ മുദ്രാവാക്യം വിളിച്ചുകുത്തിയിരുന്നു.

അടിയന്തര കമ്മിറ്റി വിളിച്ചുകൂട്ടി നടപടി സ്വീകരിക്കാമെന്നു പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് അധികൃതരെ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു സമര സംഘാടകരായ ടിനു, ഗോബു, സാവിൻ, സജി, കെവിൻ, റ്റിനി, ലിതിൻ, മേരി, സുരേഷ് ഏഡൻ, ബോബുലാൽ എന്നിവർ അറിയിച്ചു.

തെരുവുനായയുടെ കടിയേറ്റ് ഏതാനും നാട്ടുകാർക്കു ഗുരുതരപരിക്കേറ്റിരുന്നു. കെല്ലിനു സമീപം താമസിക്കുന്ന ചരുവിള വീട്ടിൽ ഷൈജു ഷാജി, പുന്നവിള വീട്ടിൽ സജി ജോൺ, മംഗലശേരി പനന്തറ ദിനു എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.