പരവൂരിലെ എഐ കാമറയ്ക്കെതിരേ സംഘടനകൾ
Thursday, August 14, 2025 6:23 AM IST
പരവൂർ:നഗരമധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗതാഗത വകുപ്പിന്‍റെ നിർമിത ബുദ്ധി കാമറ തൽസ്ഥാനത്തു നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും. നഗരത്തിലെ വ്യാപാരികളും രാഷ്ട്രീയ സാമൂഹിക സംഘടനകളുമാണ് കാമറ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏകദേശം ഒരു വർഷത്തോളം മുമ്പാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരവൂർ ജംഗ്ഷനിൽ കാമറ സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ മാസം വരെ ഗതാഗത നിയമ ലംഘനത്തിന് പിഴ ഒടുക്കണമെന്നാവശ്യപ്പെട്ട് ആർക്കും നോട്ടീസ് ലഭിച്ചിരുന്നില്ല.

എന്നാൽഇപ്പോൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജൂലൈ ഒന്നു മുതലുളള നിയമ ലംഘനങ്ങൾക്ക് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതു മൂലം ഇരുചക്ര വാഹന യാത്രക്കാർക്ക് നഗരത്തിൽ കാലു കുത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

വാഹനത്തിൽ എത്തി അതിൽ നിന്നും ഇറങ്ങി നിശ്ചിത അകലത്തിൽ നിന്നുകൊണ്ട് ഹെൽമറ്റ് തലയിൽ നിന്നും മാറ്റിയില്ലായെങ്കിൽ ഹെൽമറ്റ് ഉപയോഗിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഫൈൻ അടിക്കുന്ന സ്ഥിതിയാണ്.

തിരികെ വാഹനത്തിൽ കയറുന്നതിനു മുമ്പ് ഹെൽമറ്റ് ധരിച്ചില്ലായെങ്കിലും സ്ഥിതി ഇതു തന്നെ. പിഴ ഈടാക്കുക എന്നുള്ളതല്ലാതെ യാതൊരു മുൻ വിധിയുമില്ലാതെയാണ് നഗരമധ്യത്തിൽ ഗതാഗത വകുപ്പ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതു മൂലം ഒരേ വ്യക്തികൾക്കു തന്നെ നിരവധി ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഫൈൻ അടയ്ക്കാനുളള നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

ഇതു മൂലം നഗരത്തിലും, കച്ചവട സ്ഥാപനങ്ങളിലും ആളുകൾ എത്താത്ത അവസ്ഥയാണ്. ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഇത്തരം കാമറകൾ കേരളത്തിൽ എവിടേയും സ്ഥാപിച്ചിട്ടില്ലായെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നിയമ ലംഘനങ്ങൾക്ക് പിഴ ഒടുക്കേണ്ടത് ആവശ്യമാണ്.അതിനു വേണ്ടി പരവൂർ പട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കാമറയ്ക്കു പകരമായി നഗരം വിട്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രധാന റോഡുകളിൽ എല്ലാം കാമറകൾ സ്ഥാപിച്ച് നിയമ ലംഘനങ്ങൾ തടയണമെന്നുളളതാണ് കച്ചവടക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.

ഇവയെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനും, മോട്ടോർ വാഹന വകുപ്പ് മേധാവികൾക്കും പരാതി നല്കുമെന്ന് പരവൂർ മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അധികാരികൾഅനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കടയടപ്പ് ഉൾപ്പടെയുളളപ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും അവർ അറിയിച്ചു.