അപകടകരമായ യാത്ര: നാലു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍റു ചെയ്തു
Wednesday, August 13, 2025 7:32 AM IST
നാദാപുരം: കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി പുറമേരിയില്‍ വിവാഹ സംഘം നടത്തിയ നിയമവിരുദ്ധ യാത്രയ്‌ക്കെതിരേ നടപടി. അപകടകരമായി യാത്ര നടത്തിയ സംഭവത്തില്‍ നാല് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍റ് ചെയ്തു.

ഡ്രൈവര്‍മാര്‍ എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് റിസര്‍ച്ചില്‍ അഞ്ച് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുകയും വേണം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര അസിസ്റ്റന്‍റ് മോട്ടോര്‍ വഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അരൂര്‍ എളയിടം സ്വദേശികളായ ആര്‍.പി. ഹാഷിം, വി. നൗഷിക്ക്, ആര്‍.പി. നിജാസ്, ഇ.എം. മുഹമ്മദ് റഫ്‌നാസ് എന്നിവരുടെ ലൈസന്‍സാണ് ആറ് മാസത്തേക്ക് സസ്‌പെന്‍റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച അരൂര്‍ എളയടത്ത് നിന്ന് നാദാപുരം കക്കംവെള്ളിയിലെ വധൂഗൃഹത്തിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയത്. വിവാഹ സംഘം സഞ്ചരിച്ച കാറുകളുടെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു.

ജസ്റ്റ് മാരീഡ് സ്റ്റിക്കര്‍ പതിച്ച നിലയിലായിരുന്നു വാഹനങ്ങള്‍. പുറമേരി കുനിങ്ങാട് റോഡില്‍ വച്ച് കാറുകള്‍ സ്‌കൂട്ടറിനെ അപകടത്തില്‍പെടുത്തുന്ന വിധത്തില്‍ സഞ്ചരിച്ചിരുന്നു. ഇത് ആളുകള്‍ ചോദ്യം ചെയ്തു. കാറിന്‍റെ നമ്പര്‍ തിരഞ്ഞപ്പോഴാണ് നമ്പര്‍ പ്ലേറ്റ് മറച്ച് വച്ച കാര്യം ശ്രദ്ധയില്‍ പെടുന്നത്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് മുകളില്‍ ഒട്ടിച്ച സ്റ്റിക്കറുകള്‍ പറിച്ചു മാറ്റി. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പോലീസില്‍ അറിയിക്കുകയുമായിരുന്നു.