ഗോള്‍ഫ് ലിങ്ക് റോഡ് അടയ്ക്കുന്നു : 45 മീറ്റര്‍ ദൂരത്തേയ്ക്കെത്താന്‍ ചുറ്റേണ്ടത് 3 കി.മീ
Thursday, August 14, 2025 5:14 AM IST
കോഴിക്കോട് : ഗോൾഫ് ലിങ്ക് റോഡ് അടയ്ക്കുന്നതോടെ വെറും 45 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തിയിരുന്ന പ്രദേശങ്ങളിലെത്താന്‍ മൂന്ന് കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് മലാപ്പറമ്പ് പാച്ചാക്കല്‍ നിവാസികള്‍. ചേവരമ്പലം ഭാഗത്തുനിന്നുള്ളവര്‍ക്ക് മലാപ്പറമ്പ് ഭാഗത്തേക്കും തിരിച്ചും പോകണമെങ്കില്‍ ചുറ്റിക്കറങ്ങി തൊണ്ടയാടോ മലാപ്പറമ്പ് ജംഗ്ഷനിലോ എത്തേണ്ട അവസ്ഥയാണ്.

ഗോള്‍ഫ് ലിങ്ക് റോഡ് ബൈപാസില്‍ വന്നുചേരുന്ന ഭാഗത്ത് അടിപ്പാത പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അതു പരിഗണിക്കപ്പെട്ടിരുന്നില്ല. ചേവരമ്പലം എല്‍പി സ്‌കൂള്‍, മലാപ്പറമ്പ് യുപി സ്‌കൂള്‍ എന്നിവടങ്ങളില്‍ റോഡിന്‍റെ ഇരുഭാഗത്തുനിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. ദേശീയ പാതയുടെ പണി ആരംഭിച്ച ഘട്ടം മുതല്‍ മലാപ്പറമ്പ് പാച്ചാക്കല്‍ ഭാഗത്ത് അടിപ്പാത വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രിക്കും, എംപി ക്കുമുള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും അടിപ്പാത നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും റോഡ് നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായതിനാല്‍ ഇനി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മാത്രമേ പ്രായോഗികമാവൂ എന്നാണ് ദേശീയപാതാ അതോറിറ്റിഅധികൃതര്‍ പറയുന്നത്.

വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയടഞ്ഞതോടെ നഗരത്തിലേക്കുള്‍പ്പെടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍. ദിനംപ്രതി മെഡിക്കല്‍ കോളജിലേക്കുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ യാത്രചെയ്യുന്ന ഭാഗമാണിത്. മലാപ്പറമ്പില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് പാച്ചാക്കലില്‍ നിന്നുള്ള ഗോള്‍ഫ് ലിങ്ക് റോഡ്. സര്‍വീസ് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗോള്‍ഫ് ലിങ്ക് റോഡ് അടയ്ക്കാനാണ് ഇപ്പോള്‍ ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം.

കഴിഞ്ഞ ദിവസം വഴി അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.അടിപ്പാത നിര്‍മാണം കൂടി മുടങ്ങിയ ഘട്ടത്തില്‍ ഇനി റോഡ് കൂടി അടച്ചാല്‍ യാത്രാദുരിതം കൂടും.മലാപ്പറമ്പ് പാച്ചാക്കല്‍ ഭാഗത്ത് അടിപ്പാത വേണമെന്നും ഇത് പൂര്‍ത്തിയാകാതെ ഗോള്‍ഫ് ലിങ്ക് റോഡ് അടച്ചുപൂട്ടരുതെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്നും ദേശീയപാതാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.