ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Wednesday, July 30, 2025 11:37 PM IST
ഓയൂർ: ആണ്‍ സുഹൃത്തി െ ന്‍റ വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ യുവാവിന്‍റെ വീട്ടിൽ ഇളമാട് ചെറുവക്കൽ സ്വദേശിനി അഞ്ജന സതീഷ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് വിളിച്ചുവരുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയില്‍ വച്ച്‌ യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല.

വീട്ടുകാർ ഉടൻ തന്നെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.