നാക് എ+ തിളക്കത്തിൽ സെന്‍റ് അലോഷ്യസ് കോളജ്
Friday, June 6, 2025 1:29 AM IST
തൃശൂർ: നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിന്‍റെ (നാക്) എ പ്ലസ് നേട്ടത്തിൽ എൽത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജ്. അഞ്ചുവർഷംമുന്പ് നടന്ന നാക് അസസ്മെന്‍റിൽ ബി പ്ലസ്പ്ലസ് ലഭിച്ചിരുന്നു.

സെന്‍റ് ചാവറ സെന്‍റർ ഫോർ ടീച്ചിംഗ് എക്സലൻസ് ആൻഡ് എഡ്യുക്കേഷൻ ഇന്നവേഷൻ, അലോഷ്യൻ സെന്‍റർ ഫോർ കോൾ വെറ്റ്ലാൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ച്, അലോഷ്യൻ സെന്‍റർ ഫോർ ലൈഫ്‌ലോംഗ് ലേണിംഗ് എന്നിവയിലൂടെ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് എ പ്ലസ് ഗ്രേഡ് ലഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. യുഎന്നിന്‍റെ 17 സുസ്ഥിരവികസനലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള കോളജിന്‍റെ പ്രവർത്തനങ്ങൾക്കു നാക് കമ്മിറ്റിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

സന്പൂർണ സോളാർ അധിഷ്ഠിത കാന്പസ്, ഗ്രീൻ കാന്പസ്, മികച്ച റിസോഴ്സും സേവനങ്ങളും, നൂതനസാങ്കേതികവിദ്യയിലുള്ള ല്രൈബറി, ഇംഗ്ലീഷ് റിസർച്ച് വിഭാഗത്തിന്‍റെ മികവുറ്റ പ്രവർത്തനങ്ങൾ, പ്ലേസ്മെന്‍റ്, ഇന്‍റേണ്‍ഷിപ്പ് സഹായങ്ങൾ, എൻഎസ്എസ്, എൻസിസി എന്നിവ മുഖേന നടത്തുന്ന സാമൂഹികസേവനങ്ങൾ, കോളജ് പരിസരത്തുള്ള സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ ഇടപെടലുകൾ എന്നിവയ്ക്കും പ്രത്യേകം അഭിനന്ദനം ലഭിച്ചു. വിദ്യാർഥി സ്കോളർഷിപ്പുകൾ, പഠനത്തോടൊപ്പം സന്പാദ്യവും ലക്ഷ്യമിടുന്ന ഗുരുകുല പോലുള്ള സംവിധാനങ്ങളും കോളജിന്‍റെ വേറിട്ട മേഖലകളായി വിലയിരുത്തപ്പെട്ടു.

മാനേജർ ഫാ. തോമസ് ചക്രമാക്കിൽ സിഎംഐ, മുൻപ്രിൻസിപ്പൽ പ്രഫ. പി. ചാക്കോ ജോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഇ.ഡി. ഡയസ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. കെ.ബി. ലിബിസണ്‍, അഡ്മിനിസ്ട്രേറ്റർ ഫാ. കെ. അരുണ്‍ ജോസ് സിഎംഐ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപക, വിദ്യാർഥി, പൂർവവിദ്യാർഥിസമൂഹത്തിന്‍റെ ഒന്നിച്ചുള്ള പ്രവർത്തങ്ങളാണ് നേട്ടത്തിനു വഴിയൊരുക്കിയത്.