തൃശൂർ: ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിക്കുന്നു. ഇക്കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ പനിക്കു ചികിത്സ തേടിയത് 2747 പേർ. ഈ മാസം ഒന്നുമുതൽ നാലുവരെ ഓരോ ദിവസവും പനിബാധിതരുടെ എണ്ണം കൂടിവരികയാണ്.
ഒന്നാംതീയതി 408 പേരാണ് ചികിത്സതേടിയതെങ്കിൽ രണ്ടാംതീയതി 719 ആയി. മൂന്നിന് 783 പേരും നാലിന് 837 പേരും പനിക്കു ചികിത്സ തേടിയെത്തി.
ഇക്കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ജില്ലയിൽ 21 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. അളഗപ്പനഗർ, കോടശേരി, കൊരട്ടി, മേലൂർ, നെൻമണിക്കര, പാണഞ്ചേരി, എടത്തിരുത്തി, എരുമപ്പെട്ടി, മുളങ്കുന്നത്തുകാവ്, നടത്തറ, വള്ളത്തോൾനഗർ, വേളൂക്കര, വെങ്കിടങ്ങ്, അടാട്ട്, നാട്ടിക, കാട്ടകാന്പാൽ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനികേസുകൾ സ്ഥിരീകരിച്ചത്. മറ്റത്തൂരിൽ ഒരു എലിപ്പനി കേസും സ്ഥിരീകരിച്ചിട്ടുണ്ട്.