x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിനോയി വിശ്വം പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങള്‍ 19നും 20നും


Published: May 10, 2026 11:05 PM IST | Updated: May 10, 2026 11:05 PM IST

കോട്ടയം: സിപിഐയുടെ കോട്ടയായ വൈക്കത്തേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും സംസ്ഥാന നേതൃത്വവും എത്തുന്നു. 19,20 തീയതികളില്‍ കോട്ടയത്തു നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗങ്ങളിലും 15നു നടക്കുന്ന വൈക്കം നിയോജക മണ്ഡല അവലോകന യോഗത്തിലുമാണ് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്നത്.

ജയസാധ്യതയുണ്ടായിട്ടും അപ്രതീക്ഷിത തിരിച്ചടി നേരിട്ട വൈക്കം, പീരുമേട്, നാദാപുരം, ചാത്തന്നൂര്‍, ചടയമംഗലം, നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാന നേതൃത്വം നേരിട്ടെത്തിയുള്ള ഇഴകീറിയുള്ള പരിശോധനയും തിരുത്തലും. വൈക്കം നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലെയും വൈക്കം നഗരസഭയിലെയും ലോക്കല്‍ കമ്മിറ്റികളുടെ യോഗം ഇന്നലെ തുടങ്ങി നാളെ അവസാനിക്കും. ഇവിടെ നിന്നും തയാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവലോകന യോഗം15ന് വൈക്കം ഇണ്ടംതുരുത്തി മനയിലെ എഐടിയുസി ഓഫീസില്‍ ചേരും. വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗമാണ് നടക്കുന്നത്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പങ്കെടുക്കും.

വൈക്കത്തെ പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനും പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി രണ്ടു ദിവസം ചേരുന്ന ജില്ലാ നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും.

ഓരോ തെരഞ്ഞെടുപ്പിലും വോട്ടെണ്ണുമ്പോള്‍ സിപിഐ അക്കൗണ്ടില്‍ ആദ്യമെത്തുന്ന മണ്ഡലമാണ് വൈക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നാട് എന്ന പ്രത്യേകതയുമുണ്ട്. എംഎല്‍എയായിരുന്ന സി.കെ. ആശയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന് ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റിയിലും ആവശ്യമുയര്‍ന്നിരുന്നു. അതേപോലെ യുവനേതാവാണെങ്കിലും സ്ഥാനാര്‍ഥിയായിരുന്ന പി. പ്രദീപ് മണ്ഡലത്തില്‍ അത്ര സുപരിചിതനല്ലായിരുന്നു. മുന്‍ എംഎല്‍എ കെ.അജിത്ത് ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി.

അജിത്തിനുണ്ടായിരുന്ന സ്വാധീനവും പരിചയവും മൂലം സിപിഐയില്‍നിന്നും അജിത്തിന് വോട്ടു ലഭിച്ചു. ഇക്കാര്യങ്ങളും പാര്‍ട്ടി ജില്ലാ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. വൈക്കം മണ്ഡലത്തിലെ മുഴുവന്‍ പ്രതിനിധികളുടെയും അഭിപ്രായം കേള്‍ക്കാനായി പാര്‍ട്ടി ജനറല്‍ ബോഡിയും വിളിച്ചുചേര്‍ത്തേക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.പ്രസാദ്, ആര്‍. രാജേന്ദ്രന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം യോഗങ്ങളില്‍ പങ്കെടുക്കും.

Tags : Binoy Vishwam nattuvishesham local news

Recent News

Corehub Up