കമ്പംപടിയിൽ ഇരുവേലി ഔഷധകൃഷി നടത്തുന്നതിന് തൊഴിലാളികൾ തൈ നടുന്നു.
ചിറ്റൂർ: കമ്പംപടിയിൽ ഇരുവേലി ഔഷധചെടി വിളയിറക്കൽ ആരംഭിച്ചു. ജലക്ഷാമം കാരണം നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു ഏക്കർ കൃഷിസ്ഥലത്താണ് കമ്പംപടി പാടശേഖരത്തിൽപ്പെട്ട കെ. സ്വാമിനാഥൻ കൃഷിയിറക്കൽ തുടങ്ങിയത്.
നാല് മാസം മുന്പ് ഈ ചെടി ഉണ്ടാക്കാൻ 30 സെന്റ് സ്ഥലത്ത് ഞാറ്റടി തയ്യാറാക്കി വളർത്തിയ ചെടിയുടെ തലപ്പ് മുറിച്ചെടുത്താണ് ഒരു ഏക്കർ സ്ഥലത്ത് കൃഷിയിറക്കൽ നടത്തുന്നത്.
സ്ഥലം നല്ലരീതിയിൽ ഉഴുത് മറിച്ച് മൂന്നു അടി വീതിയിൽ പാത്തിയെടുത്ത് ഒരു അടി വ്യത്യാസത്തിൽ നടീൽ നടത്തുന്നതാണ് കൃഷിരീതി.
പാത്തികൾ തമ്മിൽ ഇടച്ചാലും കൃഷിസ്ഥലത്തിന് ചുറ്റും ആഴത്തിൽ ചുറ്റുചാലും നടുച്ചാലും എടുത്ത് വെള്ളക്കെട്ട് ഒഴിവാക്കണം. നടീൽ കഴിഞ്ഞ് ഒരു വർഷക്കാലത്തിനുള്ളിലെ വിളവെടുപ്പ് കാലം വരെ മൂന്നും നാലും തവണ ജൈവവളമിടും.
നടീലിന് മുമ്പ് കാലിവളം ആട്ടിൻകാഷ്ഠവും ചാരവും മണ്ണിൽ ഉഴുത് ചേർക്കും. ഒരു ഏക്ര കൃഷിയിറക്കാൻ 30 മുതൽ 40 വരെ സ്ത്രീ തൊഴിലാളികളുടെപണി വരും. പിന്നീട് കളപറിയും നടത്തണം. ഒരു വർഷത്തിനുള്ളിൽ നാല് അടിയോളം പൊക്കത്തിൽ വളരും. വേരോടെ പിഴുത് എടുത്ത് ഉണക്കിയ ചെടികൾ കഞ്ചിക്കോട്ടുള്ള കോയമ്പത്തൂർ ആയുർവേദ ഫാർമസിക്കാരാണ് വിലക്കെടുക്കുന്നത്.
ഒരു കിലോവിന് 240 രൂപ വരെ വില ലഭിക്കും. ഒരുഏക്കറിന് 1000 കിലോ വിളവു പ്രതീക്ഷിക്കാവുന്നതാണ്.
നെൽകൃഷിക്കാണെങ്കിൽ രണ്ടു വിളകൾക്കും കൂടി 4000 കിലോ നെല്ല് കിട്ടിയാൽ തന്നെ 1,20,000 രൂപയേ ലഭിക്കുകയുള്ളു . ഇതിൽ മൂന്നിൽ രണ്ട് ഭാഗം ഉത്പാദന ചെലവു കഴിച്ചാൽ നാമമാത്രമായ ആദായം മാത്രമേ ലഭിക്കൂ.
ഔഷധചെടിക്ക് രോഗകീടങ്ങൾ വരുന്നത് അപൂർവമാണ്. ഔഷധമണംതന്നെ ചെടിക്കുണ്ടെന്നും ഇതിന് വിളവെടുപ്പ് വരെ ഒരു ലക്ഷം രൂപയേ ചെലവു വരികയുള്ളൂ.
നല്ലേപ്പിള്ളിയിൽ ഇത്തരത്തിലുള്ള ഔഷധചെടി വ്യാപകമായി കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ പണികൂലിയും കൃഷിക്ക് വേണ്ട ജൈവവളം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ സഹായിച്ചാൽ നിരവധി തരിശായി കിടക്കുന്ന
സ്ഥലങ്ങളിൽ കൃഷിയിറക്കാൻ കർഷകർ മുന്നോട്ട് വരുമെന്ന് കർഷകനായ കെ. സ്വാമിനാഥനും വി. രാജനും അറിയിച്ചു.
Tags : Nattuvishesham District news