തളിപ്പറമ്പ്: കാര്യന്പലം ആടിക്കുംപാറയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. സെന്‍ട്രാ സെന്റർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്നലെ വൈകുന്നേരം നാലോടെ തീപിടിത്തമുണ്ടായത്. ഇറക്കുമതി ചെയ്ത ഫർണിച്ചറുകൾ, ബാഗുകൾ എന്നിവ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
തളിപ്പറന്പ് അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ്, അസി. സ്റ്റേഷൻ ഓഫീസർ കെ.ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.വി.ഗിരീഷ്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, വൈശാഖ് പ്രകാശന്, പി.വിപിന്‍, കെ.ധനേഷ്, എ. സിനീഷ്, കെ.വി.മഹേഷ്, എം.എസ്.വൈഷ്ണവ്, അക്ഷയ് ബാലകൃഷ്ണന്, അക്ഷയ് പ്രകാശന്, കെ.കെ.അക്ഷയ്, കെ.വി.ഹരികുമാര്‍, വിഷ്ണു.പി രമേഷ്, വി.അമല്‍, ഹോംഗാര്‍ഡ്മാരായ പുരുഷോത്തമന്, കെ.ലക്ഷ്മണന് എന്നിവരും തീയണയ്ക്കുന്ന സംഘത്തിലുണ്ടായിരുന്നു.
മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ, യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡുകൾ, നാട്ടുകാർ എന്നിവരും പങ്കാളികളായി. ലത്തീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ കെട്ടിടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ഉടൻ വ്യാപാരി നേതാവ് കെ.എസ്. റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരികളും സ്ഥലത്തെത്തിയിരുന്നു.