എല്‍ഡിഎഫ് ഉടുമ്പന്‍ചോല മണ്ഡലം കണ്വന്ഷന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നും ഇത് എല്‍ഡിഎഫിന്റെ വിജയ പ്രഖ്യാപനമാണെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് ഉടുമ്പന്‍ചോല മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടായി തോന്നുമെങ്കിലും ബിജെപിയും കോണ്‍ഗ്രസും ഒന്നുതന്നെയാണ്. അന്ധമായ ഇടതുപക്ഷ വിരോധത്താല്‍ ഇവര്‍ ഒന്നുചേര്ന്നിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
1991ലെ വടകര -ബേപ്പൂര്‍ മോഡലാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഇവര്‍ ജനവിരുദ്ധതയുടെ കൂട്ടായ്മയാണ്. 100 സീറ്റ് നേടി അധികാരത്തില്‍ വന്നില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. അതിനുള്ള ഭാണ്ഡം ഇപ്പോഴേ അദ്ദേഹം തയ്യാറാക്കിക്കൊള്ളണം. കോടികള്‍ കൈപ്പറ്റി കനഗോലു തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണ് സതീശന്റെ പിന്‍ബലം. എല്‍ഡിഎഫിന്റെ പിന്‍ബലം ജനങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
എം.എം മണി എംഎൽഎ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ്. നേതാക്കളായ സി.വി വര്‍ഗീസ്, നിയോജക മണ്ഡലം കണ്‍വീനര്‍ ജിന്സണ് വര്‍ക്കി, ജോസ് പാലത്തിനാൽ, എന്‍.പി. സുനില്‍കുമാര്‍, കെ. എസ്. മോഹനൻ, വി.സി. അനില്‍, കെ.കെ. ശിവരാമന്, എം.കെ. ജോസഫ്, രമേഷ് കൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.