x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് മലയോരം


Published: June 16, 2026 02:25 AM IST | Updated: June 16, 2026 02:25 AM IST

മാടത്തിൽ-കീഴ്പ്പള്ളി-കാക്കയങ്ങാട് റോഡ് വികസനം യാഥാർഥ്യമാകുമോ?

ഇരിട്ടി: പേരാവൂരിന്‍റെ വികസന സ്വപ്നങ്ങളിൽ ഏറെക്കാലത്തെ ആവശ്യമാണ് മാടത്തിൽ- കീഴ്പ്പള്ളി- കാക്കയങ്ങാട് റോഡ്. പായം, ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന് മലയോരത്തിന്‍റെ വികസനത്തിന് ഏറെ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത് .

കുടിയേറ്റ കാലഘട്ടം മുതലുള്ള പതിറ്റാണ്ടുകളോളം പഴക്കംചെന്ന റോഡുകൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന സഞ്ചാരമാർഗം കൂടിയാണ്. മേഖലയിലെ ഗ്രാമീണ റോഡുകൾ പോലും മെക്കാഡം നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്‍റെ വികസനം മാത്രം മരീചികയായി മാറുകയായിരുന്നു. പത്ത് വർഷമായി റോഡ് വികസനത്തിനായി നടത്തുന്ന ശ്രമം ഫലം കണ്ടില്ല. ഇന്ധന സെസിലൂടെ സംസ്ഥാന സർക്കാറിന് കിട്ടേണ്ട വിഹിതം ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻമ്പ് നവീകരിച്ചതാണ് റോഡ്.

ഇരിട്ടി-വീരാജ്‌പേട്ട അന്തർ സംസ്ഥാന പാതയുടെ ഭാഗമായ മാടത്തിൽ ടൗണിൽ നിന്നും ആരംഭിക്കുന്ന റോഡ് മാടത്തിൽ, എടൂർ, കീഴ്പ്പള്ളി , വെളിമാനം ടൗണുകളും ആറളം ആദിവാസി പുരധിവാസ മേഖലയിലൂടെ കടന്ന് ആറളം ഫാമിനെയും ബന്ധിപ്പിച്ച് കാക്കയങ്ങാടാണ് എത്തുന്നത്.
ഹയർസെക്കൻഡറി സ്കൂൾ, നിരവധി എൽപി, യുപി വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ആശ്രയിക്കുന്ന മലയോരത്തെ ആദ്യകാല റോഡുകൂടിയാണിത്. നിരവധി കുടിയേറ്റ കർഷകർ തിങ്ങി പാർക്കുന്ന മേഖലയിലൂടെ കടന്നുപോകുന്ന റോഡിന് കാര്യമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാന സർക്കിറിന്‍റെ പുതുക്കിയ ബജറ്റിൽ ഈ റോഡ് ഉൾപ്പെടുന്നമെന്ന വിശ്വാസത്തിലാണ് മലയോര ജനത. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇരിട്ടി താലൂക്ക് ആസ്ഥാനത്തേക്കുള്ള പ്രധാന റോഡെന്ന പരിഗണനയിൽ ബജറ്റിൽ ഉൾപ്പെടുന്നതിന് സണ്ണി ജോസഫ് എംഎൽഎ ആദ്യ പരിഗണന നൽകിയിരുന്നത് മാടത്തിൽ-കീഴ്പ്പള്ളി റോഡിനായിരുന്നു. എന്നാൽ, തുടർച്ചയായി വർഷങ്ങളിൽ അവഗണന നേരിടുകയായിരുന്നു. പുതുക്കിയ ബജറ്റ് എന്ന നിലയിൽ വലിയ  പ്രതീക്ഷയില്ലെന്നാണ് മന്ത്രിയോട് അടുത്ത വ്യത്തങ്ങൾ പറയുന്നത്.
പേരാവൂർ നിയോജകമണ്ഡലത്തിൽ താലൂക്ക് ആസ്ഥാനത്തേക്കുള്ള മൂന്ന് പ്രധാന റോഡുകളാണ് അടിയന്തരമായി വകസിപ്പിക്കേണ്ടത്. ഇതിൽ ഇരിട്ടി -പേരാവൂർ റോഡും ഇരിട്ടി- ഉളിക്കൽ-മാട്ടറ റോഡും വീതി കൂട്ടി വികസിപ്പിക്കേണ്ടി കാലം അതിക്രമിച്ചു. പേരാവൂർ -ഇരിട്ടി റോഡിന് അഞ്ചുകോടി രൂപ ചിലവിൽ ഉപരിതല നവീകരണം നടത്തിയെന്നത് അല്പം ആശ്വാസമാണ്.

മനന്തവാടിയിലേക്കും കൊട്ടിയൂരിലേക്കുമുള്ള പ്രധാന പാതയെന്ന നിലയിലുള്ള വികസനം ഈ റോഡിന് ഇനിയും അകലെയാണ്. കാലാകാലം അറ്റകുറ്റപണി നടത്തി തകർന്ന ഭാഗം പുനഃസ്ഥാപിക്കുന്നതിനാൽ ഈ റോഡിന്‍റെ രൂപം തന്നെ ആകെ മാറിയിരിക്കുകയാണ്. ഇരിട്ടി- ഉളിക്കൽ - മട്ടറ  റോഡിന്‍റെ അവസ്ഥയും ഇതുതന്നെയാണ്. 

Tags : with hope Nattuvishesham District News

Recent News

Corehub Up