മോഷണശ്രമത്തിനിടയിൽ വീടിന് മുന്നിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം.
നിലന്പൂർ: ഇടിവണ്ണയിൽ വീട്ടിൽ കയറി മോഷണ ശ്രമം. ദൃശ്യം സിസിടിവിയിൽ പതിഞ്ഞറിഞ്ഞത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ മോഷ്ടാവിന്റെ പാദരക്ഷയും ഉടുമുണ്ടും നഷ്ടപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ കുന്നേൽ അനിൽകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി 11.45ഓടെ മോഷണ ശ്രമം നടന്നത്.
മോഷ്ടാവിന്റെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞതോടെ സിസിടിവിയുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ സിഗ്നൽ ശബ്ദം വന്നു. ഇതോടെ അനിൽകുമാറിന്റെ മകൻ അഖിൽ വീടിന്റെ വാതിൽ തുറന്നതോടെ മോഷ്ടാവ് ഓടി മറിഞ്ഞു.
മകൻ ശബ്ദമുണ്ടാക്കിയതോടെയാണ് എഴുന്നേറ്റതെന്ന് അനിൽകുമാറിന്റെ ഭാര്യ ശ്രീകല പറഞ്ഞു. ഓടുന്നതിനിടയിൽ വീണുപോയ മോഷ്ടാവിന്റെ ചെരിപ്പും ഉടുത്തിരുന്ന മുണ്ടും വീടിന്റെ പരിസരത്തുണ്ട്. മോഷ്ടാവ് ഓടുന്നതിനിടയിൽ ചെടിച്ചട്ടികൾ പൊട്ടിയ നിലയിലും കാണപ്പെട്ടു. വീടിന് പിൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കന്പിവേലി ചാടി കടന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
വീടിന്റെ മുന്നിൽ നിൽക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. വീട്ടുകാർ നിലന്പൂർ പോലിസിൽ പരാതി. നൽകി. പൊലിസെത്തി പരിശോധന നടത്തി. അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് മോഷണശ്രമം നടന്നത് ആശങ്ക ഉളവാക്കുന്നു.