x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണമെത്തിയിട്ടും സഞ്ചാരികളില്ലാതെ വയനാട്

വെബ് ഡെസ്ക്
Published: August 26, 2026 03:07 AM IST | Updated: August 26, 2026 03:07 AM IST

താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക്.

പ്രതിസന്ധിയിലായി ഹോട്ടൽ, ടൂറിസം മേഖല

സുൽത്താൻ ബത്തേരി: ഉൽസവ സീസണായാൽ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെക്കൊണ്ട് തിങ്ങിനിറയുന്ന ജില്ലയാണ് വയനാട്. ഇക്കോ ടൂറിസം, ആരോഗ്യ ടൂറിസം, സാഹസിക ടൂറിസം, ഗ്രാമ ടൂറിസം വരെ ആസ്വദിക്കുന്നതിനായാണ് സഞ്ചാരികൾ പ്രധാനമായും ചുരം കയറി വയനാട്ടിലെത്തുക. എന്നാൽ ഇത്തവണ അടിക്കടിയുണ്ടായ കാലാവസ്ഥ വ്യതിയാനവും മണ്ണിടിച്ചിലും ചുരത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കുമെല്ലാം സഞ്ചാരികൾ ഇവിടേക്ക് എത്തുന്നതിൽനിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നതാണ്.

സാധാരണ ഒഴിവ് ദിനങ്ങളിൽ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളും മേഖലയിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം തിങ്ങിനിറയുന്ന അവസ്ഥയാണ്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല മിക്ക ടൂറിസം മേഖലകളും ആളൊഴിഞ്ഞ് കിടക്കുകയാണ്. വയനാട്ടിലൂടെ കർണാടകയിലേക്കാണ് സഞ്ചാരികളുടെ ഇപ്പോഴത്തെ പ്രവാഹം. വയനാട്ടിൽ അടുത്തിടെയുണ്ടായി കള്ളാടി മണ്ണിടിച്ചിൽ ദുരന്തവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥവ്യതിയാനവുമെല്ലാം സഞ്ചാരികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഒപ്പം വയനാട് സുരക്ഷിതമല്ലെന്ന അപവാദ പ്രചാരണവും.

അടിക്കടിയുണ്ടാകുന്ന ഓറഞ്ച്, റെഡ് അലർട്ട് മുന്നറിയിപ്പ് ടൂറിസം മേഖലയെ പിടിച്ചുലയ്ക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തോടെ ടൂറിസം മേഖലയിൽ തുടരെ തുടരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ഇല്ലാതാക്കുകയാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെയും ടൗണുകളിലെയും റിസോർട്ടുകളും ലോഡ്ജുകളും സഞ്ചാരികളാൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സഞ്ചാരികളെത്താതയതോടെ ഈ മേഖലയും പ്രതിസന്ധി നേരിടുകയാണ്.

വയനാട് സുരക്ഷിതമാണെന്ന പ്രചാരണവും ഗതാഗതക്കുരുക്കിന് പരിഹാരവും കണ്ടെങ്കിൽ മാത്രമേ ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളൂവെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ പറയുന്നത്. കച്ചവടം, ടൂറിസം മേഖലയിലെ പ്രതിസന്ധി ഓണക്കാലത്ത് മറികടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാലാവസ്ഥയിലെ മാറ്റം തിരുവോണത്തലേന്നും ബാധിച്ചതോടെ ആശങ്കയിലാണ് ഈ മേ

Tags : Nattuvishesham DistrictNews DeepikaNews tourists

Recent News

Corehub Up