x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഴതിരിയില്‍ കാട്ടുപന്നിശല്യം രൂക്ഷം; കര്‍ഷകര്‍ ആശങ്കയില്‍


Published: April 19, 2026 01:01 AM IST | Updated: April 19, 2026 01:01 AM IST

രാമപുരം: പഞ്ചായത്തിലെ കിഴതിരി, മേതിരി, നീറന്താനം ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം. വേനല്‍ കടുത്തതോടെ മലമുകളിലെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നു തീറ്റ തേടി നാട്ടിലിറങ്ങുകയാണ് കാട്ടുപന്നികള്‍.

ഏക്കര്‍ കണക്കിന് കൃഷിയുള്ള മേഖലയാണിത്. കാട്ടുപന്നിയുടെ ഉപദ്രവം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ആയിരക്കണക്കിന് ചുവട് കപ്പയും ചേനയും പൈനാപ്പിളും റബര്‍ തൈകളും ഉള്‍പ്പെടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പന്നികള്‍ കൂട്ടമായിട്ടാണ് രാത്രിയില്‍ എത്തുന്നത്. റബര്‍ തൈകളുടെ ചുവട്ടിലെ തൊലി കാര്‍ന്ന് തിന്നുന്നതുമൂലം തൈകള്‍ ഉണങ്ങിപ്പോകുന്നു. കുരവന്‍കുന്നിന്‍റെ താഴ്്‌വാരങ്ങളിലെ പ്രദേശങ്ങളാണിത്. തോട്ടിലെ വെള്ളം കുടിക്കാന്‍ മലയില്‍ നിന്ന് ഇറങ്ങിവരുന്നതാണ് പന്നികള്‍. കഴിഞ്ഞ ദിവസം കിഴതിരിക്ക് സമീപം വെള്ളമില്ലാതെ കിടക്കുന്ന ഉഴുന്നാലില്‍ ചെക്ക് ഡാമില്‍ കാട്ടുപന്നി മണ്ണ് കുത്തി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നു.

ഈ പ്രദേശങ്ങളില്‍ മുള്ളന്‍ പന്നികളെയും ആളുകള്‍ കാണാറുണ്ട്. നിരവധി മുള്ളന്‍ പന്നികള്‍ ഇവിടെ വാഹനം ഇടിച്ച് റോഡില്‍ ചത്തുകിടക്കുന്നത് നിത്യസംഭവമാണ്. ഈ പ്രശ്നങ്ങളില്‍ അധികാരികള്‍ ഉടന്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags : nattu vishesham Wild boar infestation on the rise in Kishtiri;

Recent News

Corehub Up