തളിപ്പറമ്പ്-ചെറുകുന്ന് റൂട്ടിൽ സ്വകാര്യ ബസുകൾ നാളെ പണിമുടക്കും
Sunday, April 21, 2024 7:22 AM IST
തളിപ്പറമ്പ്: ധർമശാലയിൽ ഗതാഗതത്തിന് അടിപ്പാത സൗകര്യം ഇല്ലാത്തതിനാൽ ബസ് തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടുന്നതിനാൽ തളിപ്പറമ്പ് ചെറുകുന്ന് റൂട്ടിൽ സ്വകാര്യ ബസുകൾ നാളെ പണിമുടക്കും.

തളിപ്പറമ്പ്-ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ഓളം ബസുകൾക്ക് ധർമശാലയിൽ നിന്നും ചെറുകുന്ന് തറ പോകുവാൻ നിലവിൽ അഞ്ചു കിലോമീറ്ററോളം കൂടുതൽ ഓടേണ്ട സാഹചര്യമാണ്.
അതിനാൽ ബസ് നിശ്ചയിച്ച സമയത്തിനുള്ളിൽ ഓടിയെത്തുവാൻ പറ്റാത്തതും ബസ് ജീവനക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്.

ഡീസൽ ചെലവ് തന്നെ ഏതാണ്ട് 10 ലിറ്ററോളം അധികം വരുന്നുണ്ട്. അതിനാൽ ബസ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് ധർമശാലയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ജീവനക്കാർ നാളെ ബസ് സർവീസ് നിർത്തിവച്ചുകൊണ്ട് പ്രതിഷേധിക്കുന്നത്. തുടർ നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ബസ് ജീവനക്കാർ അറിയിച്ചു.