കേരളത്തിന്‍റ സാംസ്കാരിക വൈവിധ്യം രാജ്യത്തിന് മാതൃക: വിവേക് ആൽവ
Monday, April 22, 2024 1:24 AM IST
മംഗളൂരു: കേരളം ഒരു സംസ്ഥാനം എന്നതിലുപരി ഊർജസ്വലമായ സംസ്കാരമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും ആൽവാസ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വിവേക് ആൽവ. ആൽവാസ് കോളജിലെ കേരള സമാജം ഡിഗ്രി കോളേജിൽ സംഘടിപ്പിച്ച കലോത്സവം 2024-ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികളും മുസ്‌ലിംകളും ഹിന്ദുക്കളും പാരമ്പര്യങ്ങളുടെ സമ്പന്നമായ മൂല്യങ്ങളാണ് സംഭാവന ചെയ്യുന്നത്. കേരളത്തിന്‍റെ ഈ സാംസ്കാരിക പൈതൃകം ആഘോഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. എവിടെ പോയാലും നാടിന്‍റെ പൈതൃകത്തോട് ഇഴുകിച്ചേരുന്ന സമ്പന്നമായ സംസ്‌കാരമാണ് മലയാളികളുടേത്. അതു കൊണ്ട് തന്നെയാണ് ലോകമെന്പാടും മലയാളികൾ ആദരിക്കപ്പെടാനും അംഗീകരിക്കപ്പെടാനും കാരണം. ഇക്കാര്യം നമ്മൾ മനസിലാക്കേണ്ട കാര്യമാണ്.

മലയാളം സംസാരിക്കുന്ന ഗണ്യമായ ജനസംഖ്യയുള്ള ഒരു പ്രദേശത്ത് വളർന്ന ഞാൻ മലയാളി സുഹൃത്തുക്കളിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എനിക്ക് നന്നായറിയാം. ഒരുമിച്ച് പഠിക്കാനും വളരാനും ഈ വൈവിധ്യം സഹായിക്കുന്നു. അത് നമ്മുടെ കാമ്പസ് സംസ്കാരത്തെ സമ്പന്നമാക്കുകയും ഐക്യബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.‌

കേരളത്തിന്‍റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളസമാജം നിർണായക പങ്കാണ് വഹിക്കുന്നത്. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.

മതം, ജാതി, അല്ലെങ്കിൽ വംശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിഭജനം നിരസിക്കുകയും ഐക്യബോധം വളർത്തുകയും ചെയ്യുന്നതിലൂടെ നമ്മളത് തുടരണം. ആത്യന്തികമായി ശോഭനമായ ഒരു ഭാവി നമ്മൾ സൃഷ്ടിക്കണം. ഇതിന്‍റെ ഉത്തരവാദിത്തം നാം സ്വയം ഏറ്റെടുത്തില്ലെങ്കിൽ നമ്മുടെ കഥ മറ്റാരെങ്കിലും എഴുതുമെന്നും വിവേക് ആൽവ പറഞ്ഞു.