27നു ഡല്‍ഹിയില്‍ യോഗം
റാന്നി: പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് 27 ന് ഡല്‍ഹിയില്‍ വനം - പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കും. ജില്ലയിലെ 7000 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാനുള്ള അന്തിമ പട്ടികയിലുള്ളത്. 1985-ലെ സംയുക്ത സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള പട്ടയമാണ് പരിഗണിക്കുന്നത്. കേന്ദ്രാനുമതി ആവശ്യമെന്നു കണ്ടെത്തിയിട്ടുള്ള പട്ടയങ്ങളും ഇതിലുള്‍പ്പെടും.
റാന്നി നിയോജകമണ്ഡലത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള സാധ്യതയെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റവന്യു, വനം മന്ത്രിമാരുടെ അസംബ്ലി ചേംബറില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. 2500 ലധികം ആദിവാസി കുടുംബങ്ങള്‍ക്കാണ് കൈവശരേഖ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ വിദ്യാഭ്യാസത്തിന് ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇതു പര്യാപ്തമല്ല.
പെരുമ്പെട്ടിയില്‍ നിര്‍ത്തിവച്ച സര്‍വേ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വരുവ, കുരുമ്പന്‍ മുഴി, മണക്കയം, വലിയപതാല്‍, അരയാഞ്ഞിലിമണ്ണ്, അടിച്ചിപ്പുഴ - ചൊള്ളനാവയല്‍, മുക്കുഴി, ഒളികല്ല്, അത്തിക്കയം - തെക്കേതൊട്ടി, കടുമീന്‍ചിറ, പെരുമ്പെട്ടി, കോട്ടുപാറ, മോതിരവയല്‍ അമ്പലപ്പാറ, പമ്പാവാലി , ഏഞ്ചല്‍വാലി എന്നിവിടങ്ങളിലെ പട്ടയം വിതരണം ചെയ്യാനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തുകയും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി 28 മൂന്നിന് പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം നടക്കും.
തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ. രാജു, രാജു ഏബ്രഹാം എംഎല്‍എ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, വനം സിസിഎഫുമാരായ ബെന്നിച്ചന് തോമസ്, ഹരികൃഷ്ണന്, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.