വിജ്ഞാന ലോകത്തേക്കുള്ള വാതില്‍ തുറന്ന് സംവിത് പ്രദര്‍ശനനഗരി
Thursday, September 22, 2022 10:21 PM IST
ചങ്ങനാശേരി: ഇടമുറിയാത്ത ജനപ്രവാഹം. സന്ദര്‍ശകരുടെ തിരക്കില്‍ സംവിത് പ്രദര്‍ശന നഗരി. നാല്‍പതിലേറെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇന്നലെ പ്രദര്‍ശനനഗരി സന്ദര്‍ശിച്ചത്. ഉച്ചവരെ ഇടമുറിയാതെ വിദ്യാര്‍ഥികളുടെ ഒഴുക്കായിരുന്നു. സന്ദര്‍ശക ബാഹുല്യം സ്റ്റാളിലെ ആതിഥേയരെ തളര്‍ത്തിയില്ല. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികളാണു പ്രദര്‍ശന നഗരി സന്ദര്‍ശിച്ചത്. പ്രായോഗിക വിജ്ഞാനത്തിന്‍റെ സാധ്യതകളാണ് എക്‌സിബിഷന്‍ മുമ്പോട്ട് വയ്ക്കുന്നത്.
എക്‌സിബിഷന്‍ നഗരിയിലെ മിക്ക സ്റ്റാളുകളിലും പ്രായോഗിക വിജ്ഞാനത്തിന് സാധ്യതകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
കംപ്യൂട്ടര്‍ സയന്‍സിന്‍റെ സ്റ്റാളില്‍ നിര്‍മിത ബുദ്ധി എങ്ങനെ കാര്‍ഷിക മേഖലയിലും ആരോഗ്യരംഗത്തും ഉപയോഗിക്കാം എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇങ്ങനെ നിത്യജീവിതത്തില്‍ എങ്ങനെ ഊര്‍ജ രസതന്ത്രങ്ങള്‍ പ്രയോജനകരമാക്കാമെന്ന് അന്വേഷിക്കുകയാണ് ഈ രണ്ട് വിഭാഗങ്ങള്‍.
ഇളംതലമുറയ്ക്ക് ഇതൊരു പ്രചോദനമായി തീരുമ്പോള്‍ തിയറികള്‍ സാധ്യതകളായി മാറും. ഇത്തരം സാധ്യതകളിലൂടെയുള്ള അന്വേഷണമാണ് ലോകത്തെ മാറ്റിമറിക്കുന്നത്. ഒപ്പം ഉന്നത അടഞ്ഞ വ്യവസ്ഥകളാകാതെ ജനങ്ങളെ അറിവിന്‍റെ ആ വാസവ്യസ്ഥയിലേക്കു പൊതുസമൂഹത്തെ ആനയിക്കാനുള്ള ബാധ്യത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ട്. ഈ ബാധ്യത കൂടിയാണ് ഇവിടെ ശതാബ്ദി വര്‍ഷത്തില്‍ എസ്ബി കോളജ് ഏറ്റെടുത്തിരിക്കുന്നത്.
കോളജിന്‍റെ എല്ലാ സംവിധാനങ്ങളും പൊതുസമൂഹത്തിന് തുറന്നു കൊടുത്തിരിക്കുകയാണ്.
മത്സരങ്ങളിലൂടെ സമ്മാനങ്ങള്‍ നേടാം
സംവിത് എക്‌സ ബിഷന്‍റെ വിവിധ മൂലകളില്‍ പസിലുകളും ക്വിസ് മാസ്റ്റര്‍മാരും മറഞ്ഞിരിപ്പുണ്ട്. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ നേടാം ഉടനടി സമ്മാനങ്ങള്‍. മലയാളം വിഭാഗത്തിന്‍റെ ഒരു സ്റ്റാളിന്‍റെ പേര് "അറിയാം പറയാമെന്നാണ്'. ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു.
മലയാള വിഭാഗം അധ്യാപിക ഡോ. റെപ്‌സി മറിയവും മലയാള വിഭാഗത്തിലെ ഗവേഷകരുമാണ് ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗണിത വിഭാഗത്തില്‍ ഒരു പസി കോര്‍ണര്‍ തന്നെയുണ്ട്. സുഡോക്കോ, റൂബിസ് ക്യൂബ്, പ്രൈം നമ്പര്‍ ഗയിം എല്ലാം ഇവിടെയുണ്ട്. കളിച്ചു കൊണ്ട് പഠിക്കാനുള്ള വിദ്യകളുമായി ഗണിക വിഭാഗം അധ്യക്ഷന്‍ ഫാ. ജോണ്‍ ജെ. ചാവറയും വിദ്യാര്‍ഥികളും ഈ വിഭാഗത്തില്‍ നേതൃത്വം നല്‍കുന്നു.
ഊര്‍ജതന്ത്ര വിഭാഗത്തില്‍ കണ്ണാടി ആകര്‍ഷകം
ശബ്ദത്തിനനുസരിച്ച് ചലിക്കുന്ന ബോളുകള്‍ ഊര്‍ജത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്‍റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഊര്‍ജതന്ത്രം തുടങ്ങുന്നത് ഊര്‍ജത്തിലാണെങ്കിലും ചെന്നവസാനിക്കുന്നത് മഹാപ്രപഞ്ചത്തിന്‍റെ അനന്തതയിലാണ്. അനന്തത ഒരു പ്രഹേളികയാകുമ്പോള്‍ ഊര്‍ജതന്ത്രം ആത്യന്തികമായി അവസാനിക്കുന്നത് തത്വചിന്തയിലാണ്.
ഊര്‍ജതന്ത്രത്തിന്‍റെ രഹസ്യങ്ങള്‍ രസകരമാക്കുകയാണ് സംവിത് എക്‌സിബിഷന്‍ നഗറിലെ ഫിസിക്‌സ് വിഭാഗത്തിന്‍റെ സ്റ്റാള്‍. ഒരിക്കലും അവസാനിക്കാത്ത അനന്തതയുടെ ലോകത്ത് ഒരു നിമിഷം എത്തിക്കുന്ന കണ്ണാടി മുറി ഫിസിക്‌സ് വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഒരിക്കലും അവസാനിക്കാത്ത മുറി. തല മാത്രമുള്ള മനുഷ്യന്‍ ഇവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന ടെക്‌നിക്. നൃത്തം ചെയ്യുന്ന റോബോര്‍ട്ടും വാനിരീക്ഷണത്തിന് ഉപോഗിക്കുന്ന ശക്തിയേറിയ ടെലസ്‌കോപും ഫിസിക്‌സിലെ മുഖ്യ ആകര്‍ഷണങ്ങള്‍.

ബ്രിട്ടനിലെ ഹ്യൂസ് സായ്പിന്‍റെ കുതിര
എസ്ബിയിലെ മ്യൂസിയത്തില്‍

ബ്രിട്ടനില്‍ ജോര്‍ജ് ആറാമന്‍റെ പ്രതാപകാലം അവസാനിച്ച് എലിസബത്ത് രാജ്ഞിയായി. ഇംഗ്ലണ്ടില്‍ അന്ന് അറിയപ്പെട്ട കുതിരപ്പന്തയക്കാരനാണ് ഹ്യൂസ് സായ്പ്. ഇദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു പന്തയ കുതിരയുണ്ടായിരുന്നു. പോയ മത്സരങ്ങളിലൊന്നും അവന്‍ തോറ്റിട്ടില്ല. കാല്‍വേഗതയിലും ഉടലായത്തിലും അവനെ തോല്‍പ്പിക്കാന്‍ ജോര്‍ജ് രാജാവിന്‍റെ സാമ്രാജ്യത്തില്‍ ആരും ഉണ്ടായിരുന്നില്ല.
ഒടുവില്‍ ഹ്യൂ സായ്പിന്‍റെ ഓട്ടക്കുതിരയ്ക്ക് ഒരിക്കല്‍ പിഴച്ചു മത്സരത്തില്‍ തോറ്റു. ഹ്യൂസിന്‍റെ ആത്മാഭിമാനത്തിന്‍റെ മലയിടിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. അയാള്‍ റിവോള്‍വറില്‍ തിരകള്‍ നിറച്ചു. ഒറ്റനിമിഷം കാഞ്ചി വലിച്ചു. ആ മിണ്ടാപ്രാണി നിലത്തുവീണ് പിടഞ്ഞു. ഹ്യൂസിന്‍റെ ആ കുതിര എസ്ബി കോളജിലെ സുവോളജി മ്യൂസിയത്തിലുണ്ട്. എസ്ബി കോളജ് 1952-56 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന കെ.ജെ. തോമസ് കട്ടപ്പുറം ഹ്യൂസ് സായ്പിന്‍റെ അനുമതിയോടെ ഈ കുതിരയുടെ അസ്ഥികൂടം ഇന്ത്യയിലെത്തിച്ച് എസ്ബി കോളജില്‍ എത്തിക്കുകയായിരുന്നു.