കിണറ്റിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിക്കുന്നയാളെ പിടികൂടി
Thursday, September 29, 2022 10:24 PM IST
പന്തളം: കിണറ്റിലെ മോട്ടോര്‍ പമ്പ് മോഷ്ടിച്ചയാളെ പിടികൂടി. പന്തളം തെക്കേക്കര പറന്തല്‍ മൈനാപ്പള്ളില്‍ ജംഗ്ഷന് സമീപം കണ്ണന്‍ കുന്നില്‍ പടിഞ്ഞാറേചരുവില്‍ അജി കുമാറാ(വാഴമുട്ടം അജി, 34)ണ് പന്തളം പോലീസിന്‍റെ പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം നാലിനും ചൊവ്വാഴ്ച്ച വൈകുന്നേരത്തിനുമിടയിലാണ് മോഷണം നടന്നത്. പെരുംപുളിക്കല്‍ പടിഞ്ഞാറ്റേതില്‍ തെക്കേമുകടിയത്ത് കിട്ടന്‍റെ മകന്‍ ഭാസ്‌കരന്‍റെ വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലെ കിണറിനുള്ളില്‍ ഇട്ടിരുന്ന 18,000 രൂപ വിലവരുന്ന മോട്ടോറും 30 മീറ്റര്‍ വയറുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഭാസ്‌കരന്‍റെ മൊഴിയിൽ കേസെടുത്ത് അന്വേഷിച്ചുവരവേയാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്.
മോഷണമുതലുകള്‍ വില്‍ക്കുന്നതിനായി അജി കുമാര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുഷ്പാംഗദന്‍റെ മൊഴി പോലീസിനെ പ്രതിയിലേക്ക് എത്തിക്കുകയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് അജി പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനിലുള്ള ആക്രിക്കടയില്‍ മോട്ടോര്‍ പമ്പുകളും വയറും വിറ്റത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈനാപ്പള്ളില്‍ ക്ഷേത്രത്തിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇത്തരത്തില്‍ മുമ്പും മോഷണം നടത്തിയതായി കണ്ടെത്തി.
കഴിഞ്ഞ 19ന് രാത്രി ഏട്ടരയ്ക്ക് പന്തളം തെക്കേക്കര പേരുംപുളിക്കല്‍ പഞ്ഞിപ്പുല്ലുവിളയില്‍ രാജേഷിന്‍റെ വീട്ടിലെ കിണറ്റിലെ മോട്ടോര്‍ പമ്പ് മോഷ്ടിച്ചുവെന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ആക്രിക്കടയില്‍ നിന്നും അന്വേഷണസംഘം രണ്ട് മോട്ടോര്‍ പമ്പുകളും വയറും കണ്ടെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍ നേതൃത്വം നല്‍കിയ അന്വേഷണത്തില്‍ എസ്ഐ ബി.എസ്. ശ്രീജിത്ത്, സിപിഒ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.