ഇലവുംതിട്ട റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, അപകടസാധ്യത
Friday, March 29, 2024 2:56 AM IST
ഇലവുംതിട്ട: ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുന്ന തുമ്പമണ്‍ - പരിയാരം റോഡ് ആവശ്യമായ വീതി എടുക്കാതെയും അപകടകരമായ വളവുകള്‍ നിവര്‍ത്താതെയും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. കൊടും വളവിലുള്ള കലുങ്കുകള്‍ വീതി കൂട്ടി അപകടങ്ങള്‍ കുറയ്ക്കാനും നടപടി ഇല്ല.

ഇലന്തൂരിനെയും ഇലവുംതിട്ടയെയും ബന്ധിപ്പിക്കുന്ന മേജര്‍ ജില്ലാ റോഡാണ് തുമ്പമണ്‍ - പരിയാരം. തിരക്കേറിയ ഈ പാത കൊടും വളവുകളും കുത്തനെയുളള കയറ്റങ്ങളും നിറഞ്ഞതാണ്. നിലവില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തിട്ടുള്ള പാത ആറര മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയാണ് പദ്ധതി.

വര്‍ഷങ്ങള്‍ക്കുമുന്‍പ് റോഡിന്‍റെ ഭാവി വികസനം മുന്നില്‍ കണ്ട് 10മീറ്റര്‍ വീതിയില്‍ സ്ഥലം അളന്നു തിരിച്ചു കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ഈ ഭൂമി പൂര്‍ണമായി വിനിയോഗിക്കാതെയാണ് ഇപ്പോള്‍ വികസനം നടത്തുന്നത്. റോഡ് ഉന്നത നിലവാരത്തില്‍ രണ്ടുവരി പാതയായി വികസിപ്പിക്കുമ്പോള്‍ ഗതാഗത തിരക്കും വാഹനങ്ങളുടെ വേഗതയും വര്‍ധിക്കും.

ഇതു കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. കാല്‍നട യാത്രയും ദുഷ്‌കരമാകും. അപകടങ്ങള്‍ ഒഴിവാക്കാന്‍ കല്ലിട്ടു വേര്‍തിരിച്ചിരിക്കുന്ന ഭൂമി പൂര്‍ണമായി എടുത്തു റോഡ് വികസിപ്പിക്കുകയും വളവുകള്‍ നിവര്‍ത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തുമ്പമണ്‍ - കോഴഞ്ചേരി റോഡില്‍ നിന്നു പരിയാരം റോഡ് ആരംഭിക്കുന്ന അയത്തില്‍ ഭാഗത്ത്, നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുള്ള വളവ് നിവര്‍ത്താന്‍ നടപടി ഉണ്ടായിട്ടില്ല. തലത്തായില്‍ പടിയിലെ കലുങ്കുകള്‍ നിവര്‍ത്താനും പാലത്തിട്ട പാടശേഖരത്തെ റോഡിന്‍റെ സംരക്ഷണ ഭിത്തി ഉയര്‍ത്താനോ നടപടിയില്ല.

ഇടമലപ്പടി കഴിഞ്ഞുളള ഭാഗത്തെ വളവുകളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഓമല്ലൂര്‍ - പരിയാരം റോഡിന്‍റെ തുടക്കഭാഗത്തെ ആശുപത്രി ജംഗ്ഷനിലെ ബലക്ഷയമുള്ള പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കാത്തതും ഗതാഗതകുരുക്കിന് ഇടയാക്കും. റോഡ് വികസനത്തോടൊപ്പം ആശുപത്രി ജംഗ്ഷന്‍ വികസിപ്പിക്കാനും നടപടി ഉണ്ടായില്ലെങ്കില്‍ അത് നിരന്തരമായ അപകടങ്ങള്‍ക്കിടയാക്കും.

ഇപ്പോള്‍ തന്നെ നിത്യേന വാഹന അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് ജെഎം ആശുപത്രി ജംഗ്ഷന്‍. റോഡ് വികസനം യാഥാര്‍ഥ്യമാകുന്നതോടെ ഇലവുംതിട്ട ഭാഗത്ത് നിന്ന് കൂടുതല്‍ വാഹനങ്ങള്‍ വേഗതയില്‍ എത്തും. ജംഗ്ഷനിലെ കൊടും വളവ്കാരണം ഓമല്ലൂര്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണില്‍ പെടാതെ വര്‍ധിച്ച അപകടങ്ങള്‍ക്ക് ഇടയാക്കും.