സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ സ്ഥാനാർഥികൾ
Wednesday, April 10, 2024 3:43 AM IST
പത്തനംതിട്ട: പ്രധാന പ്രചാരണ മാധ്യമമായി സമൂഹമാധ്യമങ്ങൾ മറിയതോടെ വൈറലാകാനുള്ള തന്ത്രങ്ങളുമായി വാർ റൂമുകൾ. സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളെ സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കുന്നതിനായി ഡിജിറ്റൽ ടീമുകൾ തന്നെ സജ്ജമാണ്.

പതിവു പ്രചാരണ പരിപാടികൾക്കു പുറമേ, മാറിയ കാലത്തിന്‍റെ മുഖമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും നന്നായി വിനിയോഗിക്കുകയാണ് പാർട്ടികളും സ്ഥാനാർഥികളും.

യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലെല്ലാം ഓൺലൈൻ പ്രചാരണം കൊഴുക്കുകയാണ്. യുവതലമുറയെ ആകർഷിക്കത്തക്ക തരത്തിൽ ഡയലോഗുകളും ട്രെൻഡിംഗ് പാട്ടുകളും ഒക്കെയായി കളർഫുള്ളാണ് പ്രചാരണം.

സ്ഥാനാർഥികളും സാമൂഹമാധ്യമങ്ങളിൽ സജീവമാണ്. വോട്ട് അഭ്യർഥനകൾ, വിവിധ വിഷയങ്ങളിലുള്ള പ്രതികരണങ്ങൾ, യുവാക്കളുമായുള്ള ഓൺലൈൻ സംവാദം എന്നിവയ്ക്കെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വേദിയൊരുക്കുന്നു.

പ്രവർത്തകരും ഓൺലൈനിൽ

ഓരോ പഞ്ചായത്തിലെയും വോട്ടഭ്യർഥനയും ജനങ്ങളുമായി സംവദിക്കലും പൊതുപരിപാടികളും പോസ്റ്റർ ഒട്ടിക്കലുമെല്ലാം ഇപ്പോൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലൈവായി നൽകിയാണ് പ്രവർത്തകരും നീങ്ങുന്നത്. പ്രാദേശിക തലങ്ങളിൽ വാട്സ്ആപ് ഗ്രൂപ്പുകൾ തെരഞ്ഞെടുപ്പു കാലത്തേക്കു മാത്രമായി സജ്ജമായി കഴിഞ്ഞു. ഇതിലൂടെയാണ് പ്രവർത്തകർ നിർദേശങ്ങളും പരിപാടികളും കൈമാറുന്നത്.

അടുത്ത ദിവസത്തെ പരിപാടിയുടെ ചാർട്ടും തലേദിവസം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യും. വാഹനജാഥയും സ്വീകരണവുമെല്ലാം ഇതിലുണ്ട്. വോട്ടർമാരുമായുള്ള മുഖാമുഖങ്ങളും വീഡിയോകളിൽ ഗാനങ്ങളുടെ അകമ്പടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്കും ഫേസ്ബുക്ക് ലൈവിനും ലഭിക്കുന്ന പ്രതികരണങ്ങളിലാണ് പ്രവർത്തകരുടെ പ്രതീക്ഷ.

യൂത്ത് ഐക്കൺ

ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രചാരണം കൊഴുപ്പിക്കുന്നത് അതത് പാർട്ടികളുടെ യുവജനസംഘടനകളാണ്. ഇവർക്കാണ് സമൂഹമാധ്യമങ്ങളുടെ ചുമതല. ജില്ലാതലം മുതൽ ബൂത്ത്തലംവരെ പ്രത്യേക കോ-ഓർഡിനേറ്റർമാരുണ്ട്. ഓരോ ദിവസത്തേക്കും ആവശ്യമായ ചിത്രങ്ങൾ സംഘടിപ്പിച്ച് ചർച്ചാ വിഷയങ്ങൾ സമാഹരിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളെ സജീവമാക്കുകയാണ് ഇവർ.

വോട്ടറെ നെഞ്ചോട് ചേർത്ത് ആശ്ലേഷിക്കുന്ന പോസ്റ്ററുകളാണ് എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന്‍റേതായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. "ജനഹൃദയങ്ങളിൽ ഐസക്' എന്ന തലക്കെട്ടാണ് പോസ്റ്ററിന് നൽകിയിരിക്കുന്നത്. "ഇടത്താണ് ഹൃദയം, അവിടെയുണ്ട് ഐസക്' എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്റ്ററുകളും പങ്കുവയ്ക്കുന്നുണ്ട്.

ക്ഷേമപെൻഷൻ വിഷയമാക്കി തയാറാക്കിയതാണ് യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ പോസ്റ്ററുകൾ. "നാടിനൊപ്പം നമ്മുടെ ആന്‍റോ' എന്നാണ് ഈ പോസ്റ്ററുകളുടെയെല്ലാം തലക്കെട്ട്.

കോൺഗ്രസ് പ്രകടന പത്രികയെ ആസ്പദമാക്കി "സ്നേഹത്തിന്‍റെ കട തുറക്കൽ' എന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണ മുദ്രാവാക്യത്തിനും സമൂഹമാധ്യമത്തിൽ ഇടം കണ്ടു തുടങ്ങി.
"അരികിലുണ്ട് യുവത്വം' എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററുകളാണ് എൻഡിഎ‌ സ്ഥാനാർഥി അനിൽ കെ. ആന്‍റണിയുടേത്. "മോദിയുടെ ഗാരന്‍റി' എന്ന തലക്കെട്ടിലെ പോസ്റ്ററുകളും പങ്കുവയ്ക്കുന്നുണ്ട്.

വീഡിയോകളിലും പുതുമ

സിനിമകളുടെ പ്രമോഷൻ വീഡിയോകളെ മാറ്റിനിർത്തി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. സ്ഥാനാർഥിയുടെ ചിരിക്കുന്ന മുഖവും കിടു ബിജിഎമ്മും ഹെലിക്യാം ഷോട്ടുകളും ഒന്നിക്കുമ്പോൾ സംഭവം പൊളിയാണെന്ന് ന്യൂജനറേഷൻ സമ്മതിക്കും.

മുപ്പത് സെക്കൻഡ് ദൈ‌ർഘ്യമുള്ള റീൽസ് സോഷ്യൽ മീഡിയയിൽ തരംഗമാകാൻ നിമിഷങ്ങൾ മതി. കുറഞ്ഞ സമയത്തിനുള്ളിൽ മില്യൺ വ്യൂസ്. കുറിക്കുകൊള്ളുന്ന വാചകങ്ങളും ട്രോളുകളും. ചുരുക്കത്തിൽ പ്രചാരണം ശരിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. കമന്‍റ് ബോക്സിലും പൊരിഞ്ഞ യുദ്ധം കാണാം. വാക്ക് ശരങ്ങളുമായി അണികൾ അഴിഞ്ഞാടുകയാണ്.

പത്തനംതിട്ടയിലെ സ്ഥാനാർഥികൾ കൂടുതലും ഉപയോഗിക്കുന്നത് റീൽസുകളാണ്. പരിപാടികളുടെ വീഡിയോകൾ അപ്പോൾതന്നെ അപ്‌ലോഡ് ചെയ്യും.

കമ്മീഷൻ പിറകേ; ശ്രദ്ധിക്കണേ...

മൂന്നാം കണ്ണുമായി സമൂഹമാധ്യമങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനും നിരീക്ഷിക്കുന്നത്. വ്യാജവാർത്തകളം സന്ദേശങ്ങളും തടയാൻ സദാജാഗരൂകരായി തെരഞ്ഞെടുപ്പ് കമ്മീഷനും സൈബർ പോലീസും ഒപ്പമുണ്ട്.

സാമൂഹിക മാധ്യമങ്ങൾ വഴി രാഷ്‌ട്രീയ, സാമൂഹിക, ജാതി, മതം, വ്യക്തി, സംഘടന അപകീർത്തിപ്പെടുത്തുന്നതും പരസ്പര വിദ്വേഷം പരത്തുന്നത് തടയാൻ പത്തനംതിട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തും പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് "9497942703' എന്ന വാട്സാപ്പ് നമ്പരിൽ പോലീസ് സോഷ്യൽ മീഡിയ സെല്ലിൽ അറിയിക്കാം. പരാതികൾ കൈമാറുന്നവരെ സംബന്ധിച്ച വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.