പൈപ്പ് കുഴിയിലെ മണ്ണ് റോഡിൽ നിരന്നു, യാത്രാദുരിതം
Wednesday, April 10, 2024 3:52 AM IST
അടൂർ: കുടിവെള്ള വിതരണത്തിനുള്ള പൈപ്പിട്ട ശേഷം നികത്തിയ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയത് യാത്ര ദുരിതത്തിലാക്കുന്നു. പറക്കോട്-ഐവർകാല റോഡിൽ എല്ലായ്ക്കാട്ട് പടിഭാഗത്ത് റോഡിലാണ് മഴയെത്തുടർന്ന് ചെളി നിറഞ്ഞ് യാത്ര ബുദ്ധിമുട്ടിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് പൈപ്പിട്ട ഭാഗത്തെ മണ്ണും ചെളിയും റോഡിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഈ ചെളിയിൽ തെന്നി ഇരുചക്രവാഹന യാത്രികർ വീണു പരിക്കേറ്റിട്ടുമുണ്ട്.

റോഡിലെ ചെളി കാരണം ഇന്നലെ രാവിലെ ഇരുചക്രവാഹന യാത്രികർ എണ്ണക്കാട്ട് പടിയിൽ യാത്ര അവസാനിപ്പിച്ച് സമാന്തരപാതകളെ ആശ്രയിക്കുകയായിരുന്നു.

റോഡിലെ ചെളി മൂലം സമീപത്ത് താമസിക്കുന്നവരും ബുദ്ധിമുട്ടുകയാണ്. ചെളി നിറഞ്ഞ വെള്ളം വീട്ട് മുറ്റത്തേക്കും ഒഴുകിയെത്തുന്നുണ്ട്. ചെളി കാരണം റോഡിലേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് സമീപവാസികൾ.

പൈപ്പിട്ട ഭാഗത്തെ മണ്ണ് ഒലിച്ചുപോയി ചാലുപോലെ റോഡരികിൽ വലിയ കുഴിയും രൂപപ്പെട്ടു. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

പറക്കോട് ഭാഗത്തുനിന്നുള്ളവർക്കും വടക്കടത്തുകാവിൽ എംസി റോഡിൽനിന്നും കടമ്പനാട് ഐവർകാല ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗമായതിനാൽ ഈ റോഡിൽ തിരക്കേറെയാണ്. ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ്, ചൂരക്കോട്, പുതുശേരിഭാഗം, വയല ഭാഗത്തുള്ളവർക്ക് അന്തിച്ചിറ പിഎച്ച്സിയിൽ പോകാനുള്ള പാതകൂടിയാണിത്.