തിരുവല്ല: അപ്പർകുട്ടനാടൻ മണ്ണിലൂടെ തോമസ് ഐസക്കിന്റെ പര്യടനം. കാർഷിക വിഷയങ്ങളിൽ സ്ഥിരമായ ഇടപെടൽ നടത്തിയ ഐസക്കിന് തിരുവല്ല മണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖല വൻ സ്വീകരണമാണ് നൽകിയത്. പരുമലയിൽനിന്നാണ് തിരുവല്ലയിലെ രണ്ടാംഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്.
പാലച്ചുവട് ജംഗ്ഷനിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ, ആർ. സനൽകുമാർ, ഫ്രാൻസിസ് വി. ആന്റണി, ചെറിയാൻ പോളച്ചിറയ്ക്കൽ, കെ.ജി. രതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി നൈനാൻ, സജി ചാക്കോ, സജി അലക്സ്, ബെന്നി പാറയിൽ എന്നിവർ പ്രസംഗിച്ചു.
കടപ്ര, നിരണം, പെരിങ്ങര, നെടുന്പ്രം, കുറ്റൂർ, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 39 കേന്ദ്രങ്ങളിലാണ് സ്വീകരണം ലഭിച്ചത്. വിവിധ സ്വീകരണ യോഗങ്ങളിൽ ജെനു മാത്യു, ടി.എ. റെജി കുമാർ, ടി.കെ. സുരേഷ്കുമാർ, കെ. ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, രവി പ്രസാദ്, എം.ബി. നൈനാൻ, പ്രേംജിത് പരുമല, സോമൻ താമരച്ചാൽ, സി.കെ. അനു എന്നിവർ പ്രസംഗിച്ചു.
തോമസ് ഐസക് ഇന്ന് അടൂർ മണ്ഡലത്തിൽ
അടൂർ: എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ഇന്ന് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മണ്ണടി വേലുത്തന്പി സ്മാരകത്തിൽനിന്നും പര്യടനം തുടങ്ങും. രാത്രി പന്തളം കടയ്ക്കാടാണ് സമാപനം.