കൃഷിവിജ്ഞാന കേന്ദ്രങ്ങൾക്ക് അന്പതാണ്ട്
Sunday, April 21, 2024 3:58 AM IST
പത്തനംതിട്ട: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ട് 50 വര്‍ഷം പിന്നിടുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപശിഖാ പ്രയാണം 23നു രാവിലെ 11ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ എത്തും.

ദേശീയ കാര്‍ഷിക ഗവേഷണ സംവിധാനത്തിന്‍റെ അവിഭാജ്യ ഘടകമാണ് കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ഗവേഷണ കേന്ദ്രങ്ങളും സര്‍വകലാശാലകളും വികസിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ സമയബന്ധിതമായി കര്‍ഷകരിലെത്തിക്കുക എന്നതാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ലക്ഷ്യം.

കാര്‍ഷിക സര്‍വകലാശാലകള്‍, ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒകള്‍) എന്നിവയ്ക്കാണ് കെവികെകള്‍ അനുവദിക്കുന്നത്. നിലവില്‍ 11 സോണുകളിലായി 731 കൃഷി വിജ്ഞാന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു കെവികെ എന്നതാണ് ലക്ഷ്യം. 1974ല്‍ പോണ്ടിച്ചേരിയിലാണ് ആദ്യ കൃഷി വിജ്ഞാന കേന്ദ്രം സ്ഥാപിതമായത്. കെവികെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 22ന് പോണ്ടിച്ചേരിയില്‍ തുടക്കമായി.

ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് കാര്‍ഷിക സാങ്കേതികവിദ്യാ ദിനാചരണം - സുവര്‍ണ സമൃദ്ധി 2024 പരിപാടി തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്ര സംഘടിപ്പിക്കും. കാര്‍ഷിക അനുബന്ധ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

കൃഷി അനുബന്ധ മേഖലകളില്‍ നേട്ടം കൊയ്തവരെ ചടങ്ങില്‍ ആദരിക്കും. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍- അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. വെങ്കിടസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയാകും. കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വർഗീസ് അധ്യക്ഷത വഹിക്കും.

1995 മാര്‍ച്ച് 28നാണ് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മാര്‍ത്തോമ്മാ സഭയുടെ സന്നദ്ധ വിഭാഗമായ ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്‍റ് - കാര്‍ഡിന്‍റെ ആതിഥേയത്തില്‍ സ്ഥാപിതമായത്. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, സസ്യസംരക്ഷണം, മൃഗപരിപാലനം, ഹോം സയന്‍സ്, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ കെവികെയില്‍ പ്രവര്‍ത്തിക്കുന്നു.

കൃഷിയിലും അനുന്ധ മേഖലകളിലും പരിശീലനങ്ങള്‍, മുന്‍ നിര പ്രദര്‍ശനങ്ങള്‍, കൃഷിയിട പരീക്ഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നതായി കെവികെ മേധാവി ഡോ.സി.പി. റോബർ‌ട്ട് പറഞ്ഞു.