കോഴഞ്ചേരി: കോവിഡ് കാലഘട്ടത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്‍റിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം.

എ ഗുണനിലവാരം കുറഞ്ഞ കമ്പനികളുടെ നേത്യത്വത്തില്‍ നിര്‍മിച്ച പ്ലാന്‍റ് വളരെ വേഗം പൊട്ടിത്തെറിക്കുകയും പിന്നീട് ഇത് പ്രവര്‍ത്തനക്ഷമമാക്കാതിരിക്കുകയുമാണ്. പ്ലാന്‍റ് നഷ്ടമാണെന്ന ആശുപത്രി സൂപ്രണ്ടിന്‌റെ നിഗമനം വിചിത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ഓംബുഡസ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ആശുപത്രി വികസന സമിതിയംഗം കൂടിയായ ജെറി മാത്യു സാം പറഞ്ഞു.

വികസന സമിതി യോഗത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയത് റിപ്പോര്‍ട്ട് വച്ചിട്ടില്ല. കേരളത്തില്‍ കോവിഡ് കാലയളവില്‍ നടന്ന ഓക്സിജന്‍ പ്ലാന്‍റുകള്‍ തകരാറിലായി. ഇതുമായ ബന്ധപ്പെട്ട രേഖകള്‍ വിവരവകാശ പ്രകാരം ഉള്ളത് പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഇതുമായി ബന്ധപ്പെട്ടു പാഴായി. കോഴഞ്ചേരി ജില്ലാ ആശുപത്രി വികസന സമിതിയില്‍ തട്ടിപ്പ് കമ്പനിയാണ് ഓക്സിജന്‍ പ്ലാന്‍റിന്‍റെ പിന്നിലെന്ന് തെളിഞ്ഞതായും ജെറി പറഞ്ഞു.