ഭക്തജന പ്രവാഹത്തില്‍ ചക്കുളത്ത്കാവ്; നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Tuesday, December 6, 2022 10:40 PM IST
എടത്വ: ചക്കുളത്തുകാവിലെ വിശ്വപ്രസിദ്ധമായ പൊങ്കാല വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികനാളായ ഇന്നു നടക്കും. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും മനസില്‍ ചക്കുളത്തമ്മയും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍ നിന്നായി ഭക്തലക്ഷങ്ങളാണ് പൊങ്കാലയിടാനെത്തുന്നത്. നാടും നഗരവും ഇന്നു ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറും. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ചൊവ്വാഴ്ച തന്നെ ക്ഷേത്രാങ്കണത്തിലെത്തി. ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്റര്‍ ചുറ്റളവിലും ഭക്തര്‍ പൊങ്കാലയിടും.

പൊങ്കാലയ്ക്കായി ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയിടാനെത്തിയിട്ടുണ്ട്.

നിര്‍മാല്യദര്‍ശനം, ഗണപതിഹോമം. വിളിച്ചുചൊല്ലി പ്രാര്‍ഥന തുടങ്ങിയവ നടക്കും. ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കില്‍നിന്ന് ദീപം പകര്‍ന്നത് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. എംഎല്‍എ സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ നടന്‍ സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച ആനക്കൊട്ടിലിന്‍റെ സമര്‍പ്പണം മനോജ് പണിക്കര്‍ നിര്‍വഹിക്കും. 11 ന് പൊങ്കാല നിവേദിക്കും. തുടര്‍ന്ന് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. സാംസ്‌കാരിക സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനാകും. തോമസ് കെ. തോമസ് എംഎല്‍എ, രാധാകൃഷ്ണന്‍ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, ഗായത്രി ബി. നായര്‍, ശാന്തമ്മ വര്‍ഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തിലേക്ക് അഗ്‌നി പകരുന്നതോടെ ഈ വര്‍ഷത്തെ പൊങ്കാലയ്ക്കു സമാപനമാകും.

ഗതാഗതനിയന്ത്രണം

എടത്വ: ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്നതിനാല്‍ ഇന്ന് രാവിലെ എട്ടു മുതല്‍ പകല്‍ രണ്ടു വരെ അമ്പലപ്പുഴ തിരുവല്ല റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടും. ആലപ്പുഴയില്‍ നിന്നു തിരുവല്ല ഭാഗത്തേക്ക് പോകേണ്ടവര്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ തിരുവല്ല ഭാഗത്തേക്ക് പോകണം. തിരുവല്ലയില്‍ നിന്നു ആലപ്പുഴ ഭാഗത്തേക്കും മറ്റും പോകേണ്ടവര്‍ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ പൊടിയാടി വരെയെത്തി മാന്നാര്‍, മാവേലിക്കര വഴി ദേശീയ പാതയില്‍ പ്രവേശിച്ച്‌ യാത്ര തുടരണം.