അമ്പലപ്പുഴ: പാഠപുസ്തകങ്ങളിലും കഥകളിലും മാത്രം കണ്ടുപരിചയിച്ച പ്രശസ്ത കഥാകൃത്തിനെ നേരിൽക്കണ്ടപ്പോൾ വിദ്യാർഥികൾക്ക് സന്തോഷവും അദ്ഭുതവും. തന്‍റെ കഥാപാത്രങ്ങളെ ക്ലാസ് ചുവരുകളിൽ കണ്ടപ്പോൾ കഥാകൃത്തിനും അദ്ഭുതവും സന്തോഷവും. പ്രശസ്ത കഥാകാരൻ അംബികാ സുതൻ മാങ്ങാടാണ് നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തിയത്.

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതം പ്രമേയമാക്കി ‘എൻമകളെ’ എന്ന കൃതിയിലൂടെയാണ് അംബികാ സുതൻ മാങ്ങാട് മലയാള സാഹിത്യലോകത്ത് ഇടം നേടിയത്. ഓടക്കുഴൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ അംബികാ സുതൻ മാങ്ങാട് എൻഡോസൾഫാനെതിരേ തന്‍റെ കൃതികളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. വായന വാരാചരണ പരിപാടിയുടെ ഭാഗമായാണ് ഈ കഥാകൃത്ത് കാസർകോഡ്നിന്ന് നീർക്കുന്നത്തെ വിദ്യാലയത്തിലെത്തിയത്.

പരിസ്ഥിതി സംബന്ധമായ തന്‍റെ നിരവധി കൃതികളിലെ കഥാപാത്രങ്ങൾ ക്ലാസ് മുറികളിൽ വരച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ കഥാകൃത്തിന് അദ്ഭുതവും സന്തോഷവും. കഥാകൃത്തിന്‍റെ കഥകളും കഥാപാത്രങ്ങളും പുരസ്കാരങ്ങളുമൊക്കെ കടലാസിൽ വരച്ചിട്ട് നിർമിച്ച മരവും കഥാകൃത്ത് നേരിൽക്കണ്ടു. പരിപാടി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.