കായംകുളം: കെപി റോഡിൽ പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ഹൈവേ പോലീസ് പിടികൂടി. വാനിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കായംകുളം-പുനലൂർ റോഡിൽ കറ്റാനം ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് ചാരുംമൂട് ഭാഗത്തുനിന്നു കായംകുളം ഭാഗത്തേക്ക് വന്ന ബോലോറോ പിക്കപ്പ് വാഹനം ഹൈവേ പോലീസ് കൈ കാണിച്ച് നിർത്തിച്ച് പരിശോധിക്കാൻ ശ്രമിച്ചത്.

ഈ സമയം വാഹനത്തിന്‍റെ ഡ്രൈവറും സഹായിയും വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടി. വാഹനം പരിശോധിച്ചപ്പോൾ പിൻവശം ടാർപോളിൻ ഉപയോഗിച്ച് മൂടിയനിലയിൽ കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുപത് ചണച്ചാക്കുകളിലും ആറ് പ്ലാസ്റ്റിക്ക് ചാക്കുകളിലായും സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹൻസ്, കൂൾ ലിപ്പ് എന്നിവ പോലീസ് കണ്ടെത്തി.

തുടർന്ന് സ്ഥലത്തെത്തിയ വള്ളികുന്നം പോലീസിന് വാഹനം കൈമാറുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. എസ്ഐ എസ്.കെ. അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രജ്ഞുനാഥ്, ആദർശ് എന്നിവരാണ് ഹൈവേ പോലീസ് വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.