ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ റോഡുപണികള്‍ ജില്ലയില്‍ നിലച്ചു.

തൊഴില്‍ദിനം കണക്കാക്കിയതിലെ വീഴ്ചമൂലം ക്വാറിമക്ക് ഉപയോഗിച്ചുള്ള നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കല്‍ ഓംബുഡ്‌സ്മാന്‍ തടഞ്ഞതോടെയാണ് പ്രതിസന്ധി.

തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോഡുനിര്‍മാണം നിലച്ചത് പഞ്ചായത്തു ഭരണസമിതികളെ ചൊടിപ്പിച്ചു. തൊഴില്‍ദിനം കണക്കാക്കിയതില്‍ വീഴ്ചയുണ്ടെന്ന കാര്യം ചില പഞ്ചായത്തുകള്‍ തൊഴിലുറപ്പ് ജില്ലാ മിഷന്‍ അധികൃതരെ നേരത്തേ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ അവര്‍ തയാറാകാതിരുന്നതാണ് പ്രശ്‌നം വഷളാക്കിയതെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.

തൊഴില്‍ദിനങ്ങള്‍ കൃത്യമായി കണക്കാക്കി മാത്രമേ ഇനി പുതിയ എസ്റ്റിമേറ്റ് തയാറാക്കാനാകൂ. അതിന് സെക്യുര്‍ സോഫ്റ്റ്‌വേറിലടക്കം മാറ്റം വരുത്തണം. ഇതിനുള്ള സമയം നീളുന്നതാണ് പഞ്ചായത്ത് അധികൃതരെ കുഴക്കുന്നത്. റോഡുപണി നിലച്ചത് പഞ്ചായത്തു ഭരണസമിതികള്‍ക്കു തലവേദനയായി. പ്രതിപക്ഷം അത് ആയുധമാക്കിയാല്‍ വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും.

അതിനാല്‍ പ്രശ്‌നം പരിഹരിച്ച് റോഡുനിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. കൂടുതല്‍ തൊഴില്‍ദിനം ഉപയോഗിച്ചു ചെയ്യേണ്ട ജോലിക്ക് കുറച്ചു തൊഴില്‍ദിനം ഉപയോഗിച്ചതിലൂടെ തൊഴില്‍ചൂഷണം നടന്നതായി തെളിഞ്ഞതോടെയാണ് ഓംബുഡ്‌സ്മാന്‍ എസ്റ്റിമേറ്റ് തയാറാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്.

തൊഴിലുറപ്പ് ജില്ലാ മിഷന്‍ അധികൃതര്‍ക്കു പുറമേ സംസ്ഥാന മിഷന്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കേസന്വേഷണം പോലീസിനു കൈമാറാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിട്ടും ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും തയാറായിട്ടില്ല.

സെക്രട്ടറിമാരാണ് പോലീസിനെ അറിയിച്ച് കേസെടുപ്പിക്കേണ്ടത്.സെക്രട്ടറി ചെയ്തില്ലെങ്കില്‍ ബ്ലോക്കുതല ഉദ്യോഗസ്ഥനോ ജില്ലാതല ഉദ്യോഗസ്ഥനോ ചെയ്യണം. ഇനിയും വൈകിയാല്‍ കടുത്ത നടപടിയിലേക്ക് ഓംബുഡ്‌സ്മാന്‍ നീങ്ങുമെന്നാണു വിവരം.