ആലപ്പുഴ: കറുത്ത പൊന്നിനായി ഒന്നിച്ചിറങ്ങി കഞ്ഞിക്കുഴി പഞ്ചായത്ത്. കുരുമുളക് കൃഷിയില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും കുരുമുളക് തൈ എത്തിക്കാനുള്ള കുരുമുളക് ഗ്രാമം പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുകയാണിവിടെ.

കൃഷിക്ക് ഏറ്റവും അനുയോജ്യമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ 19 വാര്‍ഡുകളിലെ എല്ലാ വീടുകളിലും കൃഷി ആരംഭിക്കും. ഇതിനായി ഓരോ വീട്ടിലേക്കും അയല്‍ക്കൂട്ടങ്ങള്‍ വഴി എട്ട് തൈകള്‍ വീതം വിതരണം ചെയ്യുന്നത് അതിവേഗം പുരോഗമിക്കുകയാണ്. അധികം പരിചരണം ആവശ്യമില്ലാത്തതും ഗുണമേന്മയുള്ള വിളവ് നല്‍കുന്നതുമായ പന്നിയൂര്‍ ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.

പഞ്ചായത്ത് പരിധിയിലെ 9000ത്തിലധികം കുടുംബങ്ങളിലേക്ക് സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചര ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാര്‍ത്തികേയന്‍ പറഞ്ഞു.

ഒരു കുടുംബത്തിന് ആവശ്യമുള്ള കുരുമുളക് വീട്ടുവളപ്പില്‍ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നും ചെടികളുടെ തുടര്‍പരിചരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും കൃഷിഭവന്‍ മുഖേന ഉറപ്പാക്കുമെന്നും കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് പറഞ്ഞു.