മാര്‍ പാംബ്ലാനിയുടെ കര്‍ഷക അനുകൂല നിലപാടുകള്‍ക്ക് കര്‍ഷകരുടെ ദുരിതം സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു
Thursday, March 30, 2023 11:50 PM IST
കടുത്തുരുത്തി: റബര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ദുരിതങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയുടെ കര്‍ഷക അനുകൂല നിലപാടുകള്‍ സഹായിച്ചുവെന്നു കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പിതൃവേദി യൂണിറ്റ്. ആര്‍ച്ച്ബിഷപ്പിന്‍റെ കര്‍ഷക അനുകൂല നിലപാടുകള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
കാലങ്ങളായി മുടങ്ങിക്കിടന്ന റബര്‍ സ്ഥിരതാ ഫണ്ട് വിതരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ബിഷപ്പിന്‍റെ പ്രസ്താവനയെത്തുടര്‍ന്നാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചവരാണ്.
അന്നമൂട്ടുന്ന കര്‍ഷകനെ സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ കാലാകാലങ്ങളായി കര്‍ഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. കൂട്ടായ്മയോ, പിന്തുണയോ ഇല്ലാതെ പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ ബിഷപ്പിന്‍റെ പ്രസ്താവനയ്ക്കു കഴിഞ്ഞൂവെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് മാത്യു പൈലോ കോച്ചേരില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഫ്രാന്‍സിസ് തൂമ്പുങ്കല്‍, മനോജ് ജോസഫ്, പി.സി. ജോസഫ് പന്തിരുപറയില്‍, റെഡി നാലുപറമ്പില്‍, ഫിലിപ്പ് തൂമ്പനായില്‍ എന്നിവര്‍ പ്രസംഗിച്ചു.