പ്രമുഖരുടെ തട്ടകമായ കോട്ടയം
Sunday, April 14, 2024 4:37 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപനംമുതല്‍ നിരവധി കേരള കോണ്‍ഗ്രസുകാര്‍ കോട്ടയത്ത് ഇരുമുന്നണികളിലും വിജയം കണ്ടു. അതേസമയം കേരള കോണ്‍ഗ്രസുകളുടെ പ്രതാപ കാലത്തും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോണ്‍ഗ്രസിന്‍റെ പാരമ്പര്യം കാത്തു. മന്ത്രിസഭയില്‍ ഒട്ടേറെ പ്രമുഖര്‍ക്ക് ഇടം കൊടുത്ത ജില്ലയാണു കോട്ടയം.

മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയും പി.കെ. വാസുദേവന്‍ നായരും കോട്ടയത്തു നിന്നായിരുന്നു. മന്ത്രിമാരില്‍ പി.ടി. ചാക്കോ, കെ.എം. മാണി, സി.എഫ്. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി. ഗോവിന്ദന്‍നായര്‍, കെ. നാരായണക്കുറുപ്പ്, പി.കെ. വേലപ്പന്‍, ടി.കെ. രാമകൃഷ്ണന്‍, മോന്‍സ് ജോസഫ്, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ മന്ത്രിമാരായി. മറ്റിടങ്ങളില്‍നിന്നും വിജയിച്ചു മന്ത്രിമാരായ കെ.സി. ജോസഫും ബിനോയി വിശ്വവും റോഷി അഗസ്റ്റിനും കോട്ടയം ജില്ലക്കാരാണ്.

പി.സി. ജോര്‍ജ്, ഡോ. എന്‍. ജയരാജ് എന്നീ ചീഫ് വിപ്പുമാര്‍ കോട്ടയത്തിന്‍റെ പ്രതിനിധികളാണ്. കേന്ദ്രമന്ത്രിമാരില്‍ പി.സി. തോമസ്, എം.എം. ജേക്കബ് എന്നിവര്‍ കോട്ടയംകാരാണ്.