അതിരമ്പുഴ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
Sunday, April 14, 2024 6:51 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനൽച്ചൂട് കടുത്തതോടെ കിണറുകൾവറ്റി. കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു. കുടിവെള്ളത്തിനായി ആളുകൾ സമീപിക്കാൻ തുടങ്ങിയതോടെ പഞ്ചായത്ത് മെംബർമാർ പ്രതിസന്ധിയിലായി. എത്രയും വേഗം കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് മെംബർമാരും ആവശ്യപ്പെടുന്നു.

പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജലക്ഷാമമുണ്ട്. കളമ്പുകാട്ടുമല, കാട്ടാത്തി, കുറിയാലിപ്പാടം, മാലിയേപ്പടി, നാല്പാത്തിമല, കുന്നേൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളത്തിന് ക്ഷാമമനുഭവപ്പെടുന്നുണ്ട്.

പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണം ഇനിയും ആരംഭിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ജില്ലാ കളക്ടറുടെ അനുമതി ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചില മെംബർമാർ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കുടിവെള്ളവിതരണം സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കരാർ ഉറപ്പിക്കുകയും ജില്ലാ കളക്ടർക്ക് കത്തു നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയതിനാൽ കുടിവെള്ള വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയിൽ വരില്ലെന്നാണ് ഈ മെംബർമാർ പറയുന്നത്.

തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ജനത്തിന് വെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകുന്നത് ശരിയല്ലെന്നും പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടറുമായി നേരിട്ടു ബന്ധപ്പെട്ടു കുടിവെള്ള വിതരണത്തിന് അനുമതി നേടണമെന്നുമാണ് മെംബർമാർ ആവശ്യപ്പെടുന്നത്.