ആവേശമുയർത്തി സ്ഥാനാർഥികൾ
Tuesday, April 16, 2024 5:16 AM IST
കെ. ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: പുതുപ്പള്ളിയുടെ ആവേശസ്വീകരണം ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പര്യടനം. മീനടം മാളികപ്പടിയില്‍നിന്നാരംഭിച്ച പര്യടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയുടെ ഭാവി നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അതിനു ഫ്രാന്‍സിസ് ജോര്‍ജ് ജയിക്കണമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് വി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. പൂക്കള്‍ നല്‍കിയും ത്രിവര്‍ണ ഷാളുകള്‍ അണിയിച്ചും പൂത്തിരി കത്തിച്ചും വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിക്ക് തങ്ങളുടെ പിന്തുണ അറിയിച്ചു. അലങ്കരിച്ച ഓട്ടോറിക്ഷകളും ബൈക്കുകളും പര്യടനത്തിനു മാറ്റുകൂട്ടി.

വാകത്താനം പഞ്ചായത്തിലേക്കു കടന്ന പര്യടനം തോട്ടയ്ക്കാട് കവല, വട്ടോലി, പൊങ്ങന്താനം, കണ്ണന്‍ചിറ, പാലച്ചുവട്, കടുവാക്കുഴി, പുത്തന്‍ചന്ത തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തൃക്കോതമംഗലം, അമ്പലക്കവലയില്‍ സമാപിച്ചു. ഉച്ചകഴിഞ്ഞ് പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി. കണ്ടന്‍കാവില്‍ സമാപിച്ചു.

തോമസ് ചാഴികാടന്‍

കോട്ടയം: അക്ഷരനഗരിയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ നഗരസഭാ അതിര്‍ത്തിയായ മണ്ണംകൂനയില്‍ പര്യടനത്തിനു തുടക്കമായി. ഇലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘം പഴങ്ങളും പൂക്കളും നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.

പ്രായമായവരും അവശതകള്‍ മറന്ന് സ്ഥാനാര്‍ഥിയെ കാണാന്‍ എത്തി. ഓരോ സ്വീകരണത്തിനും നന്ദി പറഞ്ഞു ചെറുവാക്കുകളില്‍ വോട്ടഭ്യര്‍ഥന നടത്തി സ്ഥാനാര്‍ഥി മടങ്ങുമ്പോള്‍ സ്വീകരിക്കാനെത്തിയവര്‍ക്കും ആവേശം. രാത്രി വൈകി തിരുവാതുക്കല്‍ പര്യടനം സമാപിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപിയില്‍ ചേരാന്‍ പ്രേരണയായതെന്നു പത്മജ വേണുഗോപാല്‍. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിവിധ കുടുംബ സംഗമങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ഒന്നു പരീക്ഷിക്കാന്‍ തയാറാകണമെന്ന് പത്മജ പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിനില്‍ മുണ്ടപ്പള്ളി, യുവജന വിഭാഗം ജില്ലാ പ്രസിഡന്‍റ് ബ്രിക്സണ്‍ മല്ലികശേരി എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ 19ന് കോട്ടയത്ത് പ്രചാരണത്തിനെത്തും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നാളെ മണ്ഡലത്തിലെ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.